മധ്യപ്രദേശിലെ സുരാനിയിൽ നാൽപ്പത്തഞ്ചു വയസ്സുള്ള മാതാവിനെ കത്തികാട്ടി പീഡിപ്പിച്ച മുപ്പതുകാരനായ മകനെ പൊലീസ് അറസ്റ്റു ചെയ്തു.
ഉറങ്ങി കിടന്നിരുന്ന മാതാവിനെ മകൻ ബലമായി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ഏഴ് വയസുകാരനായ മകന്‍ നോക്കിനില്‍ക്കെയായിരുന്നു പീഡനം.
സംഭവം നടക്കുമ്പോൾ മാതാവിന്‍റെ ഭിന്നശേഷിക്കാരനായ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ല. മാതാവ് തടയാൻ ശ്രമിച്ചെങ്കിലും മകന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു.
ഒടുവിൽ മകന്‍റെ പിടിവിട്ടപ്പോള്‍ രാത്രിയില്‍ തന്നെ മൂന്നു പേരക്കുട്ടികളുമായി മാതാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് തന്‍റെ ബന്ധുവഴിയാണ് പീഡനത്തെക്കുറിച്ച് പൊലീസിലറിയിച്ചത്.
മൂന്നു കുട്ടികളുടെ പിതാവായ പ്രതി രണ്ടു വർഷമായി ഭാര്യയിൽനിന്ന് അകന്നു കഴിയുകയാണ്. പ്രതിയുടെ പേരിൽ പീഡനശ്രമം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്ത്
കേസെടുത്തതായി സ്വേന്ത റൂറല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ദിനേശ് ചൗഹാന്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here