മോദി അ‍ഴിമതിയുടെ ആശാന്‍; സര്‍ക്കാരിന്‍റെ ഡിഎന്‍എ തന്നെ ഈ അ‍ഴിമതിച്ചങ്ങാത്തമാണെന്നും കോണ്‍ഗ്രസ് വക്താവ് ശക്തി സിംഗ് ഗോഹില്‍

സുരക്ഷിതമായി അ‍ഴിമതി നടത്തുന്നതിന്‍റെ ആശാനാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ്.

ചങ്ങാത്തമുതലാളിത്തത്തിലൂടെയാണ് മോദി ഇത് സാധ്യമാക്കുന്നതെന്നും മോദി സര്‍ക്കാരിന്‍റെ ഡിഎന്‍എ തന്നെ ഈ അ‍ഴിമതിച്ചങ്ങാത്തമാണെന്നും കോണ്‍ഗ്രസ് വക്താവ് ശക്തി സിംഗ് ഗോഹില്‍ കുറ്റപ്പെടുത്തി.

സുരക്ഷിതമായ അ‍ഴിമതിയുടെ ആശാനാണ് മോദിയെന്നാണ് കോണ്‍ഗ്രസ്സ് ആരോപിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ അ‍ഴിമതിയാണ് റാഫേല്‍ കരാര്‍ എന്നും രാജ്യത്താകെ ഈ വലിയ അ‍ഴിമതി അനാവരണം ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തുമെന്നും കോണ്‍ഗ്രസ് വക്താവ് ശക്തി സിംഗ് ഗോഹില്‍ പറഞ്ഞു.

റാഫേല്‍ കരാറിന്‍റെ തുക മോദിയുടെ കാലത്ത് 300ശതമാനമാണ് വര്‍ധിച്ചതെന്നും ക‍ഴിഞ്ഞ നാലുവര്‍ഷത്തില്‍ രാജ്യത്തിന് മൂന്ന് പ്രതിരോദമന്ത്രിമാരാമുണ്ടായതെന്നും ഇങ്ങനെ ഇന്ത്യയില്‍ സംഭവിക്കുന്നത് ആദ്യമാണെന്നും ഗോഹില്‍ ചൂണ്ടിക്കാട്ടി.

റാഫേല്‍ അ‍ഴിമതിക്കുറ്റത്തില്‍ നിന്ന് അരുണ്‍ ജെയ്റ്റ്ലി,മനോഹര്‍ പരീക്കര്‍ എന്നിവര്‍ രക്ഷപ്പെട്ടുവെന്നും നിഷ്കളങ്കയായ നിര്‍മല സീതാരാമന്‍ ഇതില്‍ ബലിയാടാവുകയാണെന്നും കോണ്‍ഗ്രസ് പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here