തൊടുപുഴ-കാളിയാറിൽ മധ്യവയസ്കനായ ടാപ്പിങ് തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കീഴടങ്ങി. കാളിയാർ സ്വദേശി സദാനന്ദനെ കൊന്ന കേസിൽ അയൽവാസി ആൻസനാണ് കീഴടങ്ങിയത്.
കാളിയാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോടിക്കുളത്തെ റബർ തോട്ടത്തിൽ വെച്ച് ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സദാനന്ദൻ ആക്രമിക്കപ്പെട്ടത്.
ടാപ്പിങ്ങിനിടെ ആൻസൻ അരിവാൾ കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. തുടർന്ന് ആൻസൻ ഓടി രക്ഷപ്പെട്ടു. സദാനന്ദന്റെ നിലവിളി കേട്ട് നാട്ടുകാരെത്തി പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
ഒളിവിൽ പോയ പ്രതി ഉച്ചയോടെ തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here