ഒമ്പതുവയസുകാരിയുടെ കണ്ണുകള്‍ ചൂ‍ഴ്ന്നെടുത്തു; ബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്നു; സഹോദരങ്ങളുടെ ക്രൂരത അമ്മയുടെ നിര്‍ദേശ പ്രകാരം

അമ്മയുടെ നിർദ്ദേശ പ്രകാരം കൗമാരക്കാരായ മക്കൾ ഒൻപതു വയസുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് കത്തിച്ചു കൊന്നു. ശ്വാസം മുട്ടിച്ചും കണ്ണുകള്‍ ചൂ‍ഴ്ന്നെടുത്തുമുള്ള അരുംകൊല കേട്ടാല്‍ അറയ്ക്കുന്ന ക്രൂരത.

കേള്‍ക്കുന്പോള്‍ തന്നെ ഇരു ചെവികളും അടഞ്ഞുപോകാന്‍ ആഗ്രഹിച്ചു പോകും. വെറും ക്രൂരതയല്ല…. കൊടും ക്രൂരത.

കേട്ടാല്‍ അറയ്ക്കുന്ന അമ്മ പ്രവര്‍ത്തി. അമ്മയുടെ നിര്‍ദേശം കേട്ടാല്‍ ലോക ജനത ഞെട്ടും.രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് അതിക്രൂരമായ കൊലപാതകത്തിന്റെ വാർത്തയാണ് ഇപ്പോൾ ജമ്മു കശ്മീരിലെ ഉറിയിൽ നിന്നും പുറത്ത് വരുന്നത്.

സ്വന്തം അമ്മയുടെ നിർദ്ദേശ പ്രകാരം 14ഉം 19 വയസുള്ള ആൺ മക്കളും സുഹൃത്തുക്കളും ചേർന്ന് ഒൻപതു വയസുകാരിയായ അർധ സഹോദരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കത്തിച്ചു കൊന്നു.

അതും മാതാവിന്റെ സാന്നിധ്യത്തിൽ തന്നെ. മൃതദ്ദേഹത്തിൽ നിന്ന് കണ്ണുകൾ ചൂഴ്‌ന്നെടുത്ത് 14കാരന്റെ സുഹൃത്തുക്കൾ;

ക്രൂര കൃത്യത്തിന് കാരണമായത് രണ്ടാം ഭാര്യയോടൊപ്പം ഭർത്താവ് കൂടുതൽ സമയം ചെലവഴിച്ചതിൽ അസൂയ പൂണ്ട് !; രാജ്യം കണ്ട ഏറ്റവും ക്രൂരമായ വധം വിദേശ മാധ്യമങ്ങളിലും ചർച്ച”

ഇവരുടെ നിർദ്ദേശ പ്രകാരം മകന്റെ സുഹൃത്തുക്കൾ പെൺകുട്ടിയുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും മൃതദ്ദേഹം ആസിഡ് ഒഴിച്ച് കത്തിക്കുകയുമായിരുന്നു. ഉറിക്ക് സമീപമുള്ള വനപ്രദേശത്ത് നിന്നുമാണ് പെൺകുട്ടിയുടെ മൃതദ്ദേഹം കണ്ടെത്തിയത്.

സംഭവത്തിൽ കൗമാരക്കാർ ഉൾപ്പടെ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പ്രേരകമായ കാരണമെന്തെന്ന് പൊലീസ് വിവരിക്കുന്നതിങ്ങനെ.

പെൺകുട്ടിയെ കാണാനില്ലെന്ന് പന്ത്രണ്ട് ദിവസം മുൻപ് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തിരോധാനം എന്ന രീതിയിലായിരുന്നു ആദ്യ ഘട്ടത്തിൽ അന്വേഷണം.

എന്നാൽ വനപ്രദേശത്ത് നിന്നും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദ്ദേഹം കിട്ടിയപ്പോഴാണ് ക്രൂര കൃത്യത്തിന്റെ പിന്നാമ്പുറ കഥകൾ പുറത്ത് വരുന്നത്. 36 കാരിയായ യുവതിക്ക് പെൺകുട്ടിയോട് നാളുകളായി അടങ്ങാത്ത പകയായിരുന്നു.

ഇവരുടെ ഭർത്താവ് രണ്ട് വിവാഹം കഴിച്ച വ്യക്തിയാണ്. രണ്ടാം വിവാഹത്തിലുണ്ടായതാണ് പെൺകുട്ടി. ആദ്യ ഭാര്യയ്ക്കും മകനും ഇവരോട് അടങ്ങാത്ത പകയായിരുന്നു.

രണ്ടാം ഭാര്യയുടെ അടുത്ത് ഭർത്താവ് കൂടുതൽ സമയം ചെലവഴിക്കുന്നത് ഇവരിൽ ദേഷ്യം വർധിപ്പിച്ചു. മാത്രമല്ല ഇയാളുടെ മക്കളിൽ ഇദ്ദേഹത്തിന് ഏറ്റവും പ്രിയം പെൺകുട്ടിയെയായിരുന്നു.

ഇതോടെയാണ് ഇവർ പെൺകുട്ടിയെ വധിക്കാൻ പദ്ധതിയിട്ടത്. അതിനായി തക്കം കാത്തിരുന്ന ഇവർ ഓഗസ്റ്റ് 24ന് പെൺകുട്ടിയെ വനപ്രദേശത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയും തന്റെ 14ഉം 19ഉം വയസുള്ള ആൺ മക്കളോട് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ നിർദ്ദേശിക്കുകയുമായിരുന്നു.

ബലാത്സംഗം ചെയ്ത ശേഷം 14കാരനായ മകൻ പെൺകുട്ടിയുടെ തലയ്ക്ക് കോടാലി ഉപയോഗിച്ച് അടിക്കുകയും ആ സമയം യുവതി പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നു. പെൺകുട്ടി മരിച്ചുവെന്ന് ഉറപ്പാക്കിയിട്ടും ഇവർ ക്രൂര കൃത്യം നിറുത്തിയില്ല.

കുട്ടിയുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കാൻ മക്കളുടെ സുഹൃത്തുക്കളോട് ആവശ്യപ്പെടുകയും വാഹനത്തിൽ ഉപയോഗിക്കുന്ന ബാറ്ററി ആസിഡ് ഉപയോഗിച്ച് ശരീരം കത്തിക്കുകയും ചെയ്തു.

സംഭവത്തിൽ 28കാരനായ യുവാവും അറസ്റ്റിലായിട്ടുണ്ട്. കേസിൽ പിടിലവായവർ കുറ്റം സമ്മതിച്ചെന്ന് പൊലീസ് സൂപ്രണ്ട് ഇംതിയാസ് ഹുസൈൻ അറിയിച്ചു.

ഇവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യ കണ്ട ഏറ്റവും ക്രൂരമായ കൊലപാതകം വിദേശ മാധ്യമങ്ങളിലടക്കം ഇതിനോടകം ചർച്ചയായി.

ഇതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടി മരിച്ച സംഭവത്തെ പറ്റി നാട്ടുകാരോട് വിവരിക്കുന്ന വീഡിയോയും ചില വിദേശ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.

പെൺകുട്ടിയെ പറ്റി പറയുമ്പോൾ ഇദ്ദേഹം വികാരാധീനനായി കരയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here