ഹോട്ടല്‍ മുറിയില്‍ മരിച്ച നടിയുടെ മരണത്തില്‍ ദുരൂഹത; പായലിന്റെ യാത്രയെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നെന്ന് മാതാപിതാക്കള്‍

കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടി പായല്‍ ചക്രവര്‍ത്തി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് മാതാപിതാക്കളുടെ മൊഴി.

പായലിന്റെ സിലിഗുഡി യാത്രയെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നെന്നും പായല്‍ റാഞ്ചിയിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞിരുന്നതെന്നും ഇവര്‍ അന്വേഷണസംഘത്തോട് പറഞ്ഞു. ഇതോടെ നടിയുടെ മരണത്തില്‍ ദുരൂഹതയേറുകയാണ്.

ബുധനാഴ്ചയാണ് സിലിഗുഡിയിലെ ഹോട്ടല്‍ മുറിയില്‍ പായലിന്റെ മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു അന്വേഷണസംഘം. എന്നാല്‍ ബന്ധുക്കളുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്.

ചൊവ്വാഴ്ച വൈകീട്ടാണ് പായല്‍ ചര്‍ച്ച് റോഡിലെ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത്. ബുധനാഴ്ച രാവിലെ ഗാങ്‌ടോക്കിലേക്ക് പോകുമെന്ന് ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാല്‍ പുലര്‍ച്ചെ പറഞ്ഞ സമയം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ തട്ടിവിളിച്ചപ്പോള്‍ അകത്ത് നിന്ന് പൂട്ടിയിരുന്നു.

തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News