ഹനാന്‍ ഇനി അനാഥയല്ല, സാന്ത്വനവുമായി വാപ്പച്ചി എത്തി; വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചുപോയ പിതാവിനെ കാണാനാണ് ഏറെ ആഗ്രഹമെന്ന് ഹനാന്‍ പറഞ്ഞത് ജെബി ജംഗ്ഷനിലൂടെ

കൊച്ചി: സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെ അഭിമാനപൂര്‍വമാണ് കേരളം നോക്കിക്കണ്ടത്.

അവളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും സാധിച്ചെടുക്കാന്‍ എല്ലാവിധ പിന്തുണയും മലയാളികള്‍ നല്‍കിയിരുന്നു.

ജീവിതസാഹചര്യത്തെ അതിജീവിക്കുന്ന ഹനാന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചുപോയ വാപ്പച്ചിയെ ഒന്നു കാണണമെന്നായിരുന്നു. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ഹനാന്‍ ഇക്കാര്യം പറഞ്ഞത്.

ഇപ്പോഴിതാ, ഹനാന്‍ കാത്തിരുന്ന ആ സുന്ദരമുഹൂര്‍ത്തം യാഥാര്‍ത്ഥ്യമായി.

കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹനാന് സാന്ത്വനമായി പിതാവ് ഹമീദ് കഴിഞ്ഞദിവസം ആശുപത്രിയില്‍ എത്തി.

ഹമീദിന്റെ വാക്കുകള്‍ ഇങ്ങനെ:

”മകളോട് എനിക്ക് എന്നും സ്‌നേഹമുണ്ട്. എന്നാല്‍ നിങ്ങളില്‍ പലര്‍ക്കും അറിയുന്നതുപോലെ ഞാനൊരു മദ്യപാനിയാണ്. ഹനാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ എനിക്ക് പശ്ചാത്താപമുണ്ടായി.

എന്നാല്‍ ഹനാന്‍ പ്രശസ്തയായതോടെ മകളുടെ അരികിലേക്ക് തിരികെ വന്നാല്‍ ആള്‍ക്കാര്‍ തന്നെ അവസരവാദിയെന്ന് വിളിക്കുമോയെന്നത് ഭയപ്പെട്ടിരുന്നു.

ഇപ്പോള്‍ ഹനാന്‍ സ്‌നേഹവും സഹായവും ആവശ്യമുണ്ട്. ഞാന്‍ എന്റെ മകളുടെ അടുത്തേക്ക് മടങ്ങിവന്നിരിക്കുകയാണ്. ഹനാന്‍ ഇനി അനാഥയല്ല.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here