പൂര്‍വ്വജന്‍മത്തിലെ പങ്കാളിയെന്നാരോപിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപൊകാന്‍ ശ്രമിച്ച അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിനിയായ അധ്യാപികയാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിന് സഹായം നല്‍കി പൊലീസ് ഉദ്യോഗസ്ഥനേയും അറസ്റ്റ് ചെയ്തു. പിടിയിലായ വെറോണിക്ക ബെദോറ (35) വിവാഹിതയാണെന്ന് പോലീസ് പറഞ്ഞു.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ 21 കാരിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം. ഇവര്‍ എഞ്ചിനീയറിംങ്ങ് വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ ശനിയാഴ്ചാണ് സംഭവം. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് അധ്യാപികയേയും സഹായിയേയും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
ഇക്കഴിഞ്ഞ ജനുവരിയില്‍ മുംബെയിലെ ആശുപത്രിയില്‍വെച്ച് ഇരുവരും പരിചയപ്പെട്ടിരുന്നെന്നും ഫോണ്‍ നമ്പര്‍ കൈമാറിയിരുന്നെന്നും പെണ്‍കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. പിന്നീട് പൂര്‍വ്വ ജന്‍മത്തിലെ പങ്കാളിയെന്ന് പറഞ്ഞ് അധ്യാപിക നിരന്തരം ശല്യം ചെയ്തിരുന്നതായും പെണ്‍കുട്ടി പറഞ്ഞു.
വീട്ടില്‍ അതിക്രമിച്ച് കയറിയതിനും തട്ടിക്കൊണ്ട് പോകല്‍ ശ്രമത്തിനും പോലീസ് കേസടുത്തിട്ടുണ്ട്. ഇരുവരേയും സെപ്റ്റംബര്‍ 11 വരെ കോടതി പൊലീസ് കസ്ററഡിയില്‍ വിട്ടിരിക്കുകയാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here