മൂന്ന് വയസുള്ള പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായി. പ്രതിയെ കണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിച്ച് മാതാവിന്‍റെ ഫേസ്ബുക്ക് വീഡിയോ. രാജ്യതലസ്ഥാനമായ ദില്ലിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത്.
മകളെ സ്കൂളിനുള്ളില്‍ ആരോ ഉപദ്രവിച്ചെന്നും ഇവരെ കണ്ടെത്താന്‍ നിങ്ങള്‍ സഹായിക്കണമെന്നുമാണ് ആ അമ്മയുടെ അഭ്യര്‍ത്ഥന. എന്നാല്‍ സ്കൂളിനുള്ളില്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് അധികൃതര്‍ ഉറപ്പിച്ച് പറയുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോളും തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.കുട്ടി പീഡിപ്പിക്കപ്പെട്ടത് വീടിനുള്ളില്‍ ആണെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ വസ്ത്രത്തില്‍ കണ്ട രക്തക്കറയാണ് സംശയത്തിന് കാരണമായത്. ഗൈനക്കോളജിസ്റ്റിനെ സമീപിച്ചപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞത്.
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.മറിച്ച് മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നാണ് പിതാവ് പറയുന്നത്. അതേസമയം സംശയാസ്പദമായ സാഹചര്യത്തില്‍ കുട്ടി ഇതിന് മുന്‍പും വീട്ടിലെത്തിയതായി മാതാപിതാക്കള്‍ പറയുന്നുണ്ട്.
കുട്ടി ചില ശാരീരിക അസ്വസ്ഥതകള്‍ പ്രകടമാക്കുകയും ചെയ്തിരുന്നു.എന്തു തന്നെയായാലും ഹൃദയം തകര്‍ന്നു കരഞ്ഞുകൊണ്ടാണ് ഇപ്പോള്‍ അമ്മ വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്.”ദയവു ചെയ്ത് ഞങ്ങളെ സഹായിക്കണം. മറ്റൊന്നും വേണ്ട, ഞങ്ങൾക്ക് നീതി ലഭിച്ചാൽ മതി. ഞങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ട്.
ഞങ്ങൾ പ്രശ്നത്തിലാണ്. ഇന്നിത് ഞങ്ങളുടെ കുഞ്ഞിന് സംഭവിച്ചു. നാളെ നിങ്ങളുടെ പെൺകുഞ്ഞിനും ഇത് സംഭവിച്ചേക്കാം.” പെൺകുട്ടിയുടെ അച്ഛനുമമ്മയും വീഡിയോയിൽ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here