70 കുപ്പി വ്യാജനിർമ്മിത വിദേശമദ്യവുമായി സ്ത്രീ പിടിയിൽ. മാവേലിക്കര കറ്റാനം പള്ളിക്കൽ സ്വദേശിനി 41 വയസ്സുള്ള ശോഭനയാണ് പിടിയിലായത്.
ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ വിദേശമദ്യ മാഫിയ കരുനാഗപ്പള്ളിയിൽ വ്യാജ വിദേശമദ്യം നിർമ്മിച്ച് വിതരണം ചെയ്യുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എ. ജോസ് നടത്തിയ അന്വേഷണത്തിൽ എക്‌സൈസിൽ നിന്നും പുറത്താക്കപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെയും നിരവധി അബ്‌കാരി, സ്പിരിറ്റ് കേസുകളിലെ പ്രതിയുടെയും നേതൃത്വത്തിൽ വ്യാജമദ്യം വിൽക്കുന്നതായി കണ്ടെത്തി.
കറ്റാനം, ഞക്കനാൽ, വയനകം ഭാഗങ്ങളിൽ വ്യാജ മദ്യ ഏജന്റായ ഫ്രോഡ് ബിജുവിനായി തെരചിൽ നടക്കുന്നതിനിടെ സ്‌കൂട്ടറിൽ വരുകയായിരുന്ന ബിജുവിനെയും ഒപ്പം ഉണ്ടായിരുന്ന ശോഭനയേയും തടഞ്ഞ് പരിശോധിക്കുന്നതിവിടെ ബിജു രക്ഷപെട്ടു.
തുടർന്ന് സ്‌കൂട്ടർ പരിശോധിച്ചതിൽ 25 കുപ്പി വ്യാജ വിദേശമദ്യം പിടികൂടി. തുടർന്ന് ബിജുവിന്റെ വാടകവീട്ടിൽ നിന്ന് 45 കുപ്പി വ്യാജ വിദേശമദ്യം കൂടി പിടിചെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതി ശോഭനയെ റിമാൻഡ് ചെയ്തു. ഒളിവിൽ പോയ ബിജുവിനെയും വ്യാജ വിദേശമദ്യ മാഫിയക്ക് നേതൃത്വം നൽകുന്ന എക്‌സൈസിൽ നിന്നും പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനും വേണ്ടി അന്വേഷണം ഊർജിതമാക്കി.
എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എ ജോസ്പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എം. സുരേഷ്കുമാർ ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ വിജു, ശ്യാംകുമാർ, സജീവ്കുമാർ, ജിനു തങ്കച്ചൻ എന്നിവർ ഉണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here