പിണറായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി സൗമ്യ എഴുതിയ കത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായിരിക്കുകയാണ്. താനെന്തുകൊണ്ടാണ് ഈ ജീവിതം തെരഞ്ഞെടുത്തു എന്ന കാര്യമാണ് കത്തില്‍ വ്യക്തമായി എഴുതിയിരിക്കുന്നത്.
ജയിലിൽ കഴിയവേയാണ് സൗമ്യ ഈ കുറിപ്പ് എഴുതിയത്. തന്നെ വഴിതെറ്റിച്ച പ്രദേശവാസിയുടെ പേര് സൗമ്യ ആറ് സ്ഥലത്താണ് ഡയറിയില്‍ എഴുതി വച്ചിരിക്കുന്നത്.
ഡയറിയിലെ വിവാദ ഭാഗങ്ങളെപ്പറ്റി . വനിതാ ജയിലില്‍ സൗമ്യ ആത്മഹത്യ ചെയ്ത കേസ് അന്വേഷിച്ച ടൗണ്‍ സിഐ ആണ് ഡയറിക്കുറിപ്പുകളും പരിശോധിച്ചത്.
ആറ് നോട്ട് ബുക്കുകളിലായിരു്നനു സൗമ്യ തന്‍റെ ജീവിത കഥകളും കവിതകളും എഴുതി വച്ചിരുന്നത്. ഇതില്‍ തന്റെ ജീവിതം എങ്ങനെ ഈ തരത്തിലായി എന്ന് പറയുന്നിടത്ത് കൂട്ടാളി ആയിരുന്ന ഒരാളുടെ പേര് സൗമ്യ എഴുതി ചേര്‍ത്തിരിക്കുന്നത്.
നാട്ടുകാരനായ ഇയാള്‍ തന്നെ വിദേശത്ത് കൊണ്ടുപോകാമെന്ന് ഉറപ്പ് തരികയും മറ്റ് പല പ്രതീക്ഷകളും തന്നു.. ഇങ്ങനെ എഴുത്തിനിടയില്‍ ആറ് തവണ ഇയാളുടെ പേര് ആവര്‍ത്തിക്കുന്നുണ്ട് സൗമ്യ.
നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ച മൂന്ന് പേരില്‍ ഒരാളുടെ പേര് തന്നെയാണ് സൗമ്യ ഡയറിയിലും എഴുതിയിരിക്കുന്നത്. എന്നാല്‍ തന്റെ കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തിയ സംഭവത്തില്‍ ഇയാളുടെ പേര് എവിടെയും പരാമര്‍ശിച്ചിട്ടുമില്ല.
ഇതോടൊപ്പം ആറ് കവിതകളും ഈ ഡയറിക്കുറിപ്പില്‍ അടങ്ങിയിട്ടുണ്ട്. അത് മുഴുവന്‍ ജയില്‍ അന്തരീക്ഷത്തെ കുറിച്ചുള്ളതാണ്. ചുരുക്കത്തില്‍ ബന്ധുക്കളുടെയും ജനകീയ സമിതിയുടെയും ആവശ്യം പോലും പരിഗണിക്കപ്പെടാതെ ചില സംശയങ്ങള്‍ ബാക്കിയാക്കിയും ഒതുങ്ങുകയാണ് പിണറായി കൂട്ടക്കൊല കേസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here