ഹരിയാന കൂട്ട ബലാത്സംഗം; രണ്ട് പേര്‍ പിടിയില്‍; മുഖ്യപ്രതി സൈനികള്‍ ഒളിവില്‍

ഹരിയാനയിലെ റെവാടിയില്‍ പന്തൊമ്പത്കാരിയെ തട്ടി കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍.പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയായ സൈനികള്‍ ഇപ്പോഴും ഒളിവിലാണ്.

അതേ സമയം സര്‍ക്കാര്‍ നല്‍കിയ നഷ്ട്പരിഹാരം വേണ്ടന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. പണമല്ല നീതിയാണ് വേണ്ടതെന്നും പെണ്‍കുട്ടിയുടെ അമ്മ അറിയിച്ചു.

ഹരിയാനയിലെ റവാഡിയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ തട്ടികൊണ്ട് പോയി കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ രണ്ട് പ്രതികളായാണ് ഇത് വരെ ഹരിയാന പോലീസ് പിടികൂടിയത്.സംഭവത്തിലെ മുഖ്യപ്രതിയായ പങ്കജ് ഭൗസി എന്ന സൈനികനെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല.ഇയാള്‍ ജോലി ചെയ്യുന്ന രാജസ്ഥാനില്‍ ഹരിയാന പോലീസ് എത്തി.

അതേ സമയം പീഡനത്തിന് ഇരയായ കുട്ടിയ്ക്ക് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം തുകയുടെ ചെക്ക് പെണ്‍കുട്ടിയുടെ കുടുംബം തിരികെ നല്‍കി.നഷ്ട പരിഹാരമല്ല നീതിയാണ് വേണ്ടതെന്ന് പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു.

സിബിഎസ്ഇ റാങ്ക് ജേതാവായ പെണ്‍കുട്ടിയെ കഴിഞ്ഞ ബുധനാഴ്ച്ച കോച്ചിങ്ങ് ക്ലാസിലേയ്ക്ക് പോകവേയാണ് പ്രതികള്‍ തട്ടികൊണ്ട് പോയത്.പിന്നീട് മയക്ക്മരുന്ന് നല്‍കി കൂട്ടമാനഭംഗത്തിന് ഇരയാക്കി. പന്ത്രണ്ടോളം പേര്‍ പീടിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.എന്നാല്‍ പോലീസ് എഫ്.ഐ.ആറില്‍ മൂന്ന് പേരെ മാത്രമേ പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News