K മുരളീധരനും പദ്മജ വേണുഗോപാലിനും പരോക്ഷ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. അച്ഛനെ ചതിച്ചവരുടെ പേരുകള്‍ ജുഢീഷ്യല്‍ കമ്മീഷന് മുന്നിലല്ല മറിച്ച് പൊതു സമുഹത്തോടാണ് വെളിപെടുത്തേണ്ടതെന്ന് ഉണ്ണിത്താന്‍റെ ഒളിയമ്പ്.
എന്ത് തുറന്ന് പറച്ചില്‍ നടത്തിയാലും അത് താങ്ങാനുളള ആരോഗ്യം പാര്‍ട്ടിക്കുണ്ടെന്നും ഉണ്ണിത്താന്‍. കരുണാകരന്‍റെ സ്ഥാനഭ്രംശത്തിന് പിന്നില്‍ ചാരക്കേസ് ആരോപണം കൊണ്ടല്ല ,സ്ഥാന നഷ്ടത്തിന് നരസിംഹറാവുവിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
കരുണാകരന്‍ ശക്തികൊണ്ട് കളിച്ചപ്പോള്‍ എതിരാളികള്‍ ബുദ്ധികൊണ്ട് കരുണാകരനെ കീഴ്പെടുത്തിയെന്നും ഉണ്ണിത്താന്‍. പീപ്പിളിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഉണ്ണിത്താന്‍റെ തുറന്ന് പറച്ചില്‍ .
1990 കളില്‍ കെ കരുണാകന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനും ,കിച്ചണ്‍ ക്യാമ്പിനറ്റിലെ അംഗവുമായിരുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍ ആണ് കരുണാകന്‍റെ തന്നെ മക്കളുടെ ചാരക്കേസ് പ്രസ്താവനക്കെതിരെ പരോക്ഷ വിമര്‍ശനം നടത്തിയത്.
അച്ഛനെ ചതിച്ചവരുടെ പേരുകള്‍ ജുഢീഷ്യല്‍ കമ്മീഷന് മുന്നില്‍ പറയുമെന്ന പദ്മജ വേണുഗോപാലിന്‍റെ പ്രസ്താവനയ്ക്ക് ഒളിയമ്പ് എന്നോണം കരുണാകരനെ ചതിച്ചവരുടെ പേരുകള്‍ പൊതു സമുഹത്തോടാണ് വെളിപെടുത്തേണ്ടതെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.
താന്‍ പലതും തുറന്ന് പറഞ്ഞാല്‍ താങ്ങാനുളള ആരോഗ്യം പാര്‍ട്ടില്ലെന്ന മുരളീധരന്‍റെ മുന്നറിപ്പിനും ഉണ്ണിത്താന്‍റെ കൊട്ട്. കരുണാകരന്‍റെ മുഖ്യമന്ത്രി കസേര നഷ്ടമായതിന്‍റെ പപഭാരം നരസിംഹറാവുവിന്‍റെ തലയില്‍ കെട്ടിവെക്കാനൊരുങ്ങിയ മുരളീധരനെ ഉണ്ണിത്താന്‍ തിരുത്തുന്നു.
1992 ലെ സംഘടനാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ രൂപപ്പെട്ട ശീതയുദ്ധത്തിന്‍റെ പരിസമാപ്തിയാണ് കരുണാകരന്‍റെ സ്ഥാനഭ്രംശത്തിന് കാരണമെന്ന് ഉണ്ണിത്താന്‍ പറയുന്നു.
കരുണാകരന്‍ ശക്തികൊണ്ട് കളിച്ചപ്പോള്‍ എതിരാളികള്‍ ബുദ്ധികൊണ്ട് അദ്ദേഹത്തെ കീഴ്പെടുത്തിയെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here