തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ജാള്യത മറയ്ക്കാന്‍ ജെഎൻയു ക്യാമ്പസില്‍ എബിവിപി അക്രമം. എബിവിപി നേതാക്കളായ അശുതോഷ് മിശ്ര, ശിവം ചൗരസ്യ, രാജേശ്വര്‍ കാന്ത് ദബ്ബെ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പസില്‍ അക്രമം അഴിച്ചുവിട്ടത്.
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ആസൂത്രിതമായ ആക്രമണമാണ് എബിവിപി ജെഎന്‍യു ക്യാമ്പസില്‍ അഴിച്ച് വിടുന്നത്.
അക്രമികള്‍ ക്യാമ്പസിനകത്തുതന്നെ ഹോസ്റ്റലുകളില്‍ തങ്ങുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുമ്പോഴും അന്വേഷിക്കാനോ നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല.
എബിവിപി അക്രമത്തില്‍ ഇതിനോടകം തന്നെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. എബിവിപി നേതാക്കളായ അശുതോഷ് മിശ്ര, ശിവം ചൗരസ്യ, രാജേശ്വര്‍ കാന്ത് ദബ്ബെ എന്നിവരുടെ നേതൃത്വത്തില്‍ എസ്എഫ്‌ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായ നിതീഷ് നാരായണനെ അക്രമിക്കുന്ന ദൃശ്യങ്ങൾ ഉള്‍പ്പെടെ പുറത്തായിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here