”ആ കൂടിക്കാഴ്ച, സിബി മാത്യൂസ് മാപ്പു പറയുന്നതിനേക്കാള്‍ അധികമായിരുന്നു”; സൂര്യാകൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ വച്ച് അന്ന് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് നമ്പി നാരായണന്‍ ജെബി ജംഗ്ഷനില്‍

ഐഎസ്ആര്‍ഒ ചാരക്കേസില്‍ അറസ്റ്റിന് മുന്‍കയ്യെടുത്ത സിബി മാത്യൂസുമായി, പിന്നീട് സുഹൃത്ത് സൂര്യാകൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ വച്ച് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് തുറന്നുപറച്ചിലുമായി നമ്പി നാരായണന്‍ ജെബി ജംഗ്ഷനില്‍.

അന്ന് സിബി മാത്യൂസ് പറഞ്ഞ വാക്കുകള്‍ അതേ പോലെ, കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ ജോണ്‍ ബ്രിട്ടാസിനോട് നമ്പി നാരായണന്‍ പറയുന്നു.

സിബി: ”മിസ്റ്റര്‍ നമ്പി, ഇക്കാര്യങ്ങള്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ല. ഇത് എന്നെ കൊണ്ട് ചെയ്ച്ചതാണ്. അത് ചെയ്ച്ചത് മധുസുദനന്‍ ആണ്.”

അദ്ദേഹം പറഞ്ഞാല്‍ അങ്ങനെ തന്നെ ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍, ചെയ്തില്ലെങ്കില്‍ തനിക്ക് അത് പ്രശ്‌നമാകുമെന്നായിരുന്നു സിബി മാത്യൂസിന്റെ മറുപടിയെന്നും നമ്പി നാരായണന്‍ പറഞ്ഞു.

”എന്നാല്‍ സിബിക്ക് അറിയില്ല, മധുസുദനന്‍ എന്റെ അടുത്ത സുഹൃത്താണെന്ന്. സിബിയെ സൂക്ഷിക്കണമെന്ന് മരിക്കും മുന്‍പ് മധുസുദനന്‍ എന്നോട് പറഞ്ഞിരുന്നു. മധുസുദനന്‍, സിബിയെ കൊണ്ട് അങ്ങനെ ചെയിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്.”-നമ്പി നാരായണന്‍ പറയുന്നു.

”സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ വച്ച് നടന്ന ആ കൂടിക്കാഴ്ച, സിബി മാപ്പു പറയുന്നതിനേക്കാള്‍ അധികമായിരുന്നു. എല്ലാം ഒരു ക്യാമറയ്ക്ക് മുന്‍പില്‍, ചാനലിന് മുന്നില്‍, പറയുകയാണെങ്കില്‍ എല്ലാ കേസുകളും പിന്‍വലിക്കാമെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ തന്നെ കൊല്ലമെന്ന പേടിയായിരുന്നു സിബിക്ക്.”-നമ്പി നാരായണന്‍ പറയുന്നു.

ആ കൂടിക്കാഴ്ചയ്ക്ക് ശേഷം സിബി മാത്യൂസിനെ കണ്ടിട്ടില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News