അഭിമന്യു വധക്കേസിൽ പ്രധാന പ്രതികളിലൊരാൾ കൂടി അറസ്റ്റിൽ. ആലുവ സ്വദേശി ആരിഫ് ബിൻ സലീമാണ് അറസ്റ്റിലായത്. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റാണ് ഇയാൾ.
മഹാരാജാസ് കോളേജിൽ സംഘർഷമുണ്ടാക്കാനായി അക്രമി സംഘത്തെ വിളിച്ചു വരുത്തിയത് ആരിഫാണെന്ന് പോലീസ് പറഞ്ഞു.സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. ആരിഫ് ഉൾപ്പടെ 8 പേർക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതിനിടെ
പ്രതികളില്‍ ആറ് പേര്‍ക്ക് നേരത്തെ കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
ജൂലൈ രണ്ടിന‌് രാത്രി 12.45നാണ‌് മഹാരാജാസ‌് കോളേജിൽ ക്യാമ്പസ‌് ഫ്രണ്ട‌് ക്രിമിനലുകൾ അഭിമന്യുവിനെ കൊലപ്പെടുത്തിയത‌്. എസ‌്എഫ‌്ഐ പ്രവർത്തകരായ അർജുൻ, വിനീത‌് എന്നിവർക്കും കുത്തേറ്റിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here