ഹരിയാനയില്‍ 19 കാരിയായ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തിലെ മുഖ്യപ്രതികളായ സൈനികനും സുഹൃത്തും അറസ്റ്റിലായി. മഹേന്ദ്രഗഡ് ജില്ലയിലെ സത്‌നാലിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. സൈനികന്‍ പങ്കജ്, സുഹൃത്ത് മനീഷ് എന്നിവരാണ് പിടിയിലായതെന്ന് ഹരിയാന പോലീസ് മേധാവി ബിഎസ് സാന്ധു അറിയിച്ചു.
െസപ്തംബര്‍ 12നാണ് കൂട്ടബലാല്‍സംഗം അരങ്ങേറിയത്. കോച്ചിങ് ക്ലാസിന് പുറപ്പെട്ട യുവതിയെ സമീപവാസികളായ പ്രതികൾ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും പിന്നീട് വഴിയില്‍ ഉപേക്ഷിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും കുടുംബം എതിര്‍പ്പ് രേഖപ്പെടുത്തുകയായിരുന്നു.
പ്രതികളെ പിടികൂടാന്‍ വൈകിയതോടെ ഹരിയാന സര്‍ക്കാറിനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സംസ്ഥാനത്തെ സ്ത്രീ സുരക്ഷ പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവയ്ക്കണമെന്നുംപ്രതിഷേധക്കാര്‍ ആവശ്യമുയര്‍ത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here