നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ടതോടെ ഹൈറേഞ്ചിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുകയാണ്. രാജമലയിലും കൊളുക്കുമലയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
നീലപ്പട്ടുടുത്ത മലനിരകളുടെ സൗന്ദര്യം തേടി ഹൈറേഞ്ചിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ് . ദിനംപ്രതി നാലായിരത്തോളം പേരാണ് നീലവസന്തം ആസ്വദിക്കാനായി രാജമലയിലെത്തുന്നത്. നീലക്കുറിഞ്ഞിക്കൊപ്പം വരയാടുകളെയും കാണാമെന്നതാണ് രാജമലയുടെ സവിശേഷത.
12 വർഷത്തിൽ ഒരിക്കൽ മാത്രം പൂവിടുന്ന സ്പ്രേ ബലാന്തസ് കുന്തിയാനസ് എന്ന ശാസ്ത്ര നാമത്തിലുള്ള നീലക്കുറിഞ്ഞിയാണ് മറയൂർ, വട്ടവട എന്നിവിടങ്ങൾക്കൊപ്പം കേരള- തമിഴ്നാട് അതിർത്തി മേഖലയായ കൊളുക്ക്മയിലും വ്യാപകമായി പൂവിട്ടിരിക്കുന്നത്.
സഞ്ചാരികൾക്ക് കൊളുക്ക്മലയിൽ എത്തിച്ചേരാൻ ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സൗകര്യമൊരുക്കിയിട്ടുണ്ട് . ഓൺലൈനായും മൂന്നാറിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും രാജമലയിലേക്ക് ടിക്കറ്റ് സ്വന്തമാക്കാം. രാവിലെ 7.30 മുതൽ വൈകിട്ട് 4 മണി വരെയാണ് രാജമലയിലെ സന്ദർശന സമയം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here