വാഹനാപകടത്തില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ വയലനിസ്റ്റ് ബാലഭാസ്കറിനെ വിദഗ്ധ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റ ഭാര്യ ലക്ഷ്മിയ്ക്കും ശസ്ത്രക്രിയ നടത്തി.
ഉച്ചയ്ക്ക് ആരംഭിച്ച ശസ്ത്രക്രിയ അല്‍പ്പം മുമ്പാണ് അവസാനിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഡ്രൈവർ അർജുന്റെ രണ്ട് കാലുകളും അപകടത്തിൽ ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലാണെന്നാണ് വിവരം.
പതിനാറു വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആറ്റുനോറ്റു ലഭിച്ച കുരുന്നാണ് നിനച്ചിരിക്കാതെ വന്ന അപകടത്തില്‍ പൊലിഞ്ഞത്. 16 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു വയലിനിസ്റ്റ് ബാലബാസ്ക്കറിന്‍രെയും ലക്ഷ്മിയുടേയും വിവാഹം.
കുടുംബങ്ങളുടെ എതിര്‍പ്പുകളെ വക വയ്ക്കാതെ കോളേജ് കാലത്തെ പ്രണയിനിയെ ജീവിതത്തില്‍ ഒപ്പം കൂട്ടുകയായിരുന്നു ബാലഭാസ്ക്കര്‍. അന്ന് ഇരുവരും കോളേജ് വിദ്യാര്‍ഥികള്‍. 2016ലാണ് തേജസ്വി ബാലയെന്ന കുസൃതിക്കുടുക്ക ഇരുവരുടേയും ജീവിതത്തിലേക്കെത്തുന്നത്. എന്നാല്‍ കണ്ടു കൊതി തീരും മുമ്പേ ലാളിച്ച് കൊതി തീരും മുമ്പേ വിധി തട്ടിയെടുക്കുകയായിരുന്നു ആ കുഞ്ഞു മാലാഖയെ.
ഇന്ന് രാവിലെയായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് . ബാലഭാസ്‌കറിന്‍റെ മകള്‍ തേജസ്വി ബാല മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here