ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്‌ഠൻ എന്ന എന്തിനും പോരുന്ന താന്തോനിയായ നായക കഥാപാത്രത്തെ അത്ര പെട്ടന്നൊന്നും മലയളിക്ക് മറക്കാന്‍ സാധിക്കില്ല.
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കഥാപാത്രം. മംഗലശ്ശേരി നീലകണ്‌ഠൻ എന്ന താന്തോനിയായ നായക കഥാപാത്രമായി സിനിമയില്‍ മോഹന്‍ലാല്‍ ജീവിക്കുകയായിരുന്നു.
മംഗലശ്ശേരി നീലകണ്‌ഠൻ എന്ന പേരിനൊപ്പം നില്‍ക്കുന്ന മറ്റൊരു പേര് ഇന്നും മലയാള സിനിമയില്‍ മറ്റൊന്നില്ല.
രഞ്ജിത്തിന്‍റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിലെ മംഗലശ്ശേരി നീലകണ്‌ഠനും മുണ്ടക്കല്‍ ശേഖരനും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായകനനും വില്ലനുമാണ്. ‘എനിയ്ക്കു സുഖമായി ജീവിക്കണം ശേഖരാ! അതിനു ഇനി നിന്റെ കൈ തടസ്സമാവരുത്.
ഇത് ഞാനിങ്ങെടുക്കുകയാ” എന്ന അവസാനത്തെ ഡയലോഗ് യുവാക്കള്‍ ഇന്നും ആവേശത്തോടെ ഒാര്‍ക്കുന്നു. ദേവാസുരം ഇന്ന് വീണ്ടും ചെയ്യുകയാണെങ്കിൽ മോഹന്‍ലാലിന് പകരം ആരാവും നീലകണ്‌ഠനായി എത്തുകയെന്ന ചോദ്യത്തിന് രഞ്ജിത്തിന്‍റെ ഉത്തരം ഇങ്ങനെ.
‘ലാലിനെ റീപ്ലേസ് ചെയ്യ്ത് മറ്റൊരു വ്യക്തിയെ നീലകണ്ഠനായി വിശ്വസിക്കാന്‍ സാധിക്കില്ല. സിനിമയായിക്കഴിഞ്ഞ ശേഷം, മോഹൻലാലിനെ അല്ലാതെ മറ്റൊരാളെ എനിക്ക് ചിന്തിക്കാൻ പറ്റില്ല. ആ സിനിമ ഈ ജനറേഷന്റെ സിനിമയുമല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്’- രഞ്ജിത്ത് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here