പ്ളീനറി സമ്മേളനം കാണാന്‍ ദില്ലിയിലെത്തിയപ്പോള്‍ ഫാറ്റില്‍ വെച്ച് അപമര്യാതയായി പെരുമാറി;  പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ പൊലീസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഡിജിപിക്ക് പരാതിയുമായി വീട്ടമ്മ  

വീട്ടമ്മയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഡിജിപിക്ക് പരാതി. അരുവിക്കര യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റായ പീര്‍ മുഹമ്മദിനതിരെയാണ് ദില്ലി സ്വദേശിനിയായ വീട്ടമ്മ പോലീസിന് പരാതി നല്‍കിയിക്കുന്നത് .

കോണ്‍ഗ്രസ് നേതൃത്വത്തിന് നാല് മാസം മുന്‍പ് നല്‍കിയ പരാതിയില്‍ യാതൊരു നടപടിയും ഇല്ലാതെ വന്നതോടെയാണ് അവര്‍ പരാതിയുമായി പോലീസിനെ സമീപ്പിച്ചത്. പൊലീസില്‍ പരാതി ലഭിച്ചതിന് പിന്നാലെ പീര്‍ മുഹമ്മദിനെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

യൂത്ത് കോണ്‍ഗ്രസ് അരുവിക്കര നിയോജകം മണ്ഡലം പ്രസിഡന്‍റും എ ഗ്രൂപ്പിലെ ഉന്നത നേതാക്കളുടെ വിശ്വസ്ഥനുമായ പീര്‍ മുഹമ്മദിനെതിരെയാണ് ദില്ലി സ്വദേശിനിയായ മലയാളി വീട്ടമ്മ ഡിജിപിക്ക് പരാതി നല്‍കിയത്.

രാഹുല്‍ ഗാന്ധി എഐസിസി അദ്ധ്യക്ഷനായി ചുമതലയേറ്റെക്കുന്ന പ്ളീനറി സമ്മേളനം കാണാന്‍ ദില്ലിയിലെത്തിയപ്പോള്‍ പീര്‍ മുഹമ്മദ് ഫാറ്റില്‍ വെച്ച് അപമര്യായോടെ ശരീരത്ത് കയറി പിടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത് .

ദില്ലിയിലെ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം ഉളള വീട്ടമ്മ ആദ്യം അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിക്കാണ് പരാതി നല്‍കിയത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പരാതിയില്‍ മാസങ്ങോളം നടപടി എടുക്കാതെ വന്നതോടെ ഡിജിപിക്ക് മെയിലൂടെ പരാതി നല്‍കുകയാരുന്നു.

പരാതിയില്‍ ആര്യനാട് പോലീസ് രണ്ടാം ഘട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്.ദില്ലിയിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ വീട്ടമ്മയെ ഫെയ്സ്ബുക്ക് വ‍ഴിയാണ് പീര്‍ മുഹമ്മദ് പരിചയപെടുന്നത്.

പീര്‍ മുഹമ്മദിന്‍റെ പെരുമാറ്റത്തില്‍ നടപടി ആവശ്യപ്പെട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കളെയും , എം എല്‍ എ മാരെയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും കോണ്‍ഗ്രസ് അനുഭാവി കൂടിയായ വീട്ടമ്മ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു .

വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പീര്‍ മുഹമ്മദിനോട് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം അവധി എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു . ചുമതല മറ്റെരാള്‍ക്ക് കൈമാറിയെങ്കിലും വീട്ടമ്മ പരാതിയില്‍ ഉറച്ച് നിന്നതോടെ ക‍ഴിഞ്ഞ ബുധനാ‍ഴ്ച്ച പീര്‍മുഹമ്മദിനെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News