ഓടുന്ന ബസില്‍ ചാടിക്കയറുന്നതും ട്രെയിനിന് പിന്നാലെ ഓടിപ്പോയി കയറാന്‍ ശ്രമിക്കുന്നതും നിരന്തരം കാണുന്നവരാണ് നമ്മള്‍. അയര്‍ലന്‍ഡിലെ ഡബ്ലിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നത്.
ഇതിനെയെല്ലാം പിന്തള്ളുന്ന മാരക ദൃശ്യമാണ്. ഹോളിവുഡ് സിനിമകളില്‍ പോലും കണ്ടിട്ടില്ലാത്ത സസ്പെന്‍സ് ത്രില്ലര്‍.
ആംസ്റ്റര്‍ഡാമിലേക്കുള്ള പാട്രിക് കെഹോയാണ് വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. 23 കാരനായ പാട്രിക്കും ഒരു വനിതയും വിമാനത്താവളത്തിലെത്തുമ്പോഴേക്കും ബോര്‍ഡിങ്ങ് ടൈം കഴിഞ്ഞിരുന്നു. റയാന്‍ എയര്‍ വിമാനത്തിനാകട്ടെ പറന്നുയരാനുള്ള സിഗ്നലുകള്‍ ലഭിക്കുകയും ചെയ്തു.
വിമാനത്താവള അധികൃതരുമായുള്ള വാഗ്വാദത്തിനിടെ റണ്‍വേയില്‍ നിന്ന് വിമാനം നീങ്ങുന്നതുകണ്ട പാട്രിക് സുരക്ഷാഭടന്മാരെ മറികടന്ന് വിമാനത്താവളത്തിന്‍റെ വാതില്‍ തകര്‍ത്ത് റണ്‍വേയിലേക്ക് ഓടുകയായിരുന്നു. പിന്നാലെയെത്തിയ ഐറീഷ് പൊലീസ് റണ്‍വേയില്‍വെച്ചുതന്നെ ഇയാളെ കീഴ്പ്പെടുത്തി.
വിമാനത്താവളത്തിന്‍റെ വാതിൽ തകർത്തതിനും, അതിക്രമിച്ച് കയറിയതിനുമാണ് പാട്രിക്കിനെതിരെ പൊലീസ് കേസെടുത്തു. ഡബ്ലിന്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
മദ്യലഹരിയിലായിരുന്ന പാടി്രിക കോടതിയില്‍ നിന്ന് മടങ്ങുംവഴി കാഴ്ചക്കാരെ വസ്ത്രമുരിഞ്ഞ് കാണിക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here