മൂന്ന് സംസ്ഥാനങ്ങളില്‍ പോളിയോ വാക്സിന്‍ വിതരണത്തില്‍ അപാകത; വിതരണം ചെയ്തത് അണുബാധയുള്ളവര്‍ക്ക് നല്‍കുന്ന മരുന്നുകള്‍

മൂന്ന് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്തത് അണുബാധയുള്ളവര്‍ക്ക് നല്‍കേണ്ട പോളിയോ വാക്‌സിനെന്ന് ആരോഗ്യമന്ത്രാലയം കണ്ടെത്തി.

തെലങ്കാന, മഹാരാഷ്ട്ര,ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ നിര്‍മാജനം ചെയ്ത ടൈപ്പ്-2 തലത്തിലുള്ള പോളിയോ വൈറസിനുള്ള തുള്ളി മരുന്ന് നല്‍കിയത്. ഉത്തര്‍പ്രദേശ് ആസ്ഥാനമായ കമ്പനി നല്‍കിയ മരുന്നുകള്‍ കണ്ട് കെട്ടി. സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ രോഗ പ്രതിരോധ പദ്ധതികളില്‍ വിതരണം ചെയ്ത പോളിയോ വാക്‌സിനുകളിലാണ് ടൈപ്പ് -2 വൈറസ് കണ്ടെത്തിയത്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ആസ്ഥാനമായ ബയോമെഡ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നല്‍കിയ മരുന്നുകളിലാണ് വൈറസ്.

കമ്പനി ഉടമയെ അറസ്റ്റ് ചെയ്തു. ആരോഗ്യ മന്ത്രാലയം പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു. കമ്പനി രണ്ട് ലക്ഷം കുപ്പി മരുന്നുകള്‍ നല്‍കി.

തെലങ്കാന, മഹാരാഷ്ട്ര,ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്ത് ഈ മരുന്നുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി കുട്ടികള്‍ക്ക് നല്‍കി.

അമ്പതിനായിരത്തോളം മരുന്ന് കുപ്പികള്‍ കണ്ട് കെട്ടി. മരുന്ന് ലഭിച്ച കുട്ടികളെ കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ നിര്‍ദേശ പ്രകാരം പ്രത്യേകം നിരീക്ഷണത്തിലാക്കി.

ആഗോള തലത്തിന്‍ നിര്‍മാര്‍ജനം ചെയ്‌പ്പെട്ട പോളിയോ വൈറസാണ് ടൈപ്പ്-2 . 2016ല്‍ ഇന്ത്യ പോളിയോ വിമുക്ത രാജ്യമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

അത് കൊണ്ട് തന്നെ ടൈപ്പ്-2 വിഭാഗത്തിലുള്ള മരുന്നുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കേണ്ട ആവശ്യമില്ല. ഇതാണ് ദുരൂഹതയുളവാക്കുന്നത്.എന്നാല്‍ സംഭവത്തില്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News