സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്‍റെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വയ്ക്കും; സംസ്കാരം നാളെ കാഞ്ഞിരപ്പള്ളിയില്‍

അന്തരിച്ച മലയാള ചലച്ചിത്ര സംവിധായകനും, നടനും, നിർമ്മാതാവും, തിരക്കഥാകൃത്തുമായ തമ്പി കണ്ണന്താനത്തിന്‍റെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വയ്ക്കും.

എറണാകുളം ടൗണ്‍ ഹാളില്‍ വൈകിട്ട് 3 മണി മുതല്‍ ആറ് മണിവരെയാണ് പൊതുദര്‍ശനത്തിന് വയ്ക്കുക. സംസ്കാരം നാളെ കാഞ്ഞിരപ്പളളി പാറത്തോട് സെന്‍റ് ജോര്‍ജ് ഗ്രേസി മെമ്മോറിയല്‍ ചര്‍ച്ചില്‍ നടക്കും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

ആറ് മണിവരെ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹത്തില്‍ സിനിമാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും.

തുടര്‍ന്ന് അദ്ദേഹത്തിന്‍റെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം നാളെ ജന്മനാട്ടിലെത്തിക്കും. കാഞ്ഞിരപ്പളളി പാറത്തോട് സെന്‍റ് ജോര്‍ജ് ഗ്രേസി മെമ്മോറിയല്‍ പളളിയിലാണ് സംസ്കാരം.

തമ്പി കണ്ണന്താനത്തിന്‍റെ രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ അമേരിക്കയിലായതിനാലാണ് സംസ്കാരം വ്യാ‍ഴാ‍ഴ്ചത്തേക്ക് മാറ്റിയത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് തമ്പി കണ്ണന്താനം മരിച്ചത്. കരള്‍, വൃക്ക രോഗങ്ങളെ തുടര്‍ന്ന് ക‍ഴിഞ്ഞ മാസം 22 മുതല്‍ ചികിത്സയിലായിരുന്നു.

അതിനിടെ അദ്ദേഹത്തിന് പക്ഷാഘാതം ഉണ്ടാകുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

അദ്ദേഹത്തിന്‍റെ മരണവിവരം അറിഞ്ഞ് നിരവധി പേരാണ് ആശുപത്രിയില്‍ എത്തിയത്. സംവിധായകരായ കമല്‍, രഞ്ജിത്, സിബി മലയില്‍, നടന്മാരായ സിദ്ദിഖ്, വിനായകന്‍, യവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഇന്ന് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹത്തില്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here