ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും.
ശബരിമലയിൽ ഒരുക്കേണ്ട സുരക്ഷ ക്രമികരണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചക്ക് വന്നേക്കും. സംസ്ഥാന പുനർനിർമ്മാണത്തിന് സാമ്പത്തിക സഹായം തേടി മന്ത്രിമാർ വിദേശത്തേക്ക് പോകുന്നതും കെപിഎംജി യുടെ റിപ്പോർട്ടും പരിഗണനക്ക് വരാൻ സാധ്യതയുണ്ട്.
ബാർ കോഴക്കേസിലെ തുടരന്വേഷണത്തിന് അനുമതി നൽകുന്നതും പരിഗണിച്ചേക്കും. മലബാർ ദേവസ്വം ബോർഡിന്റെ കാലാവധി ഒരു ടേമായി ചുരുക്കാനാണ് സർക്കാർ തീരുമാനം. ഇതിന് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here