19കാരി ബലാല്‍സംഗം ചെയ്തുവെന്ന് 25കാരിയുടെ പരാതി; കേസെടുക്കാന്‍ മടിച്ച് ദില്ലി പൊലീസ്; പെണ്‍കുട്ടിക്കൊപ്പം പീഡിപ്പിച്ച യുവാക്കളിലൊരാള്‍ അറസ്റ്റില്‍

സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലെന്ന് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെ ദില്ലിയില്‍ 19കാരി തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് കാട്ടി മറ്റൊരു യുവതിയുടെ പരാതി.

ലൈംഗിക കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടി തന്നെ ക്രൂരമായ ലൈംഗിക വേഴ്ചയ്ക്ക് ഇരയാക്കിയെന്ന പരാതിയില്‍ ദില്ലിയിലെ സീമാപുരി പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് കാട്ടി യുവതി കാകര്‍ദൂമ ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

19കാരിക്ക് മുമ്പേ രണ്ട് യുവാക്കള്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്നും വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരിയായ യുവതിയുടെ പരാതിയില്‍ പറയുന്നു.

വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ വ്യാപാരത്തിനായി ഒന്നര ലക്ഷം രൂപയുമായി ദില്ലിയിലെത്തി നിക്ഷേപ പങ്കാളികളെ തേടുന്നതിനിടെ കണ്ടുമുട്ടിയ രോഹിത് എന്നയാള്‍ ബിസിനസ് പങ്കാളിയാകാമെന്ന് സമ്മതിച്ച് ദില്‍ഷാദ് കോളനിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയി രാഹുല്‍ എന്ന മറ്റൊരു പ്രതിയുമായി ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം പതിവാകുകയും ചെയ്തുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

തുടക്കത്തിലെ ബലപ്രയോഗത്തിന് ശേഷം ഇതൊരു സംഘബന്ധമായി മാറിയെന്നും ഇടപാടുകാര്‍ക്കായി തന്നെ കാഴ്ചവെച്ചുവെന്നും പെണ്‍കുട്ടി പറയുന്നു.

ലൈംഗികചൂഷണത്തിനിടയില്‍ ഇടയ്ക്ക് വീട്ടുകാരുമായി ബന്ധപ്പെടാന്‍ ഇരയ്ക്ക് യുവാക്കള്‍ അവസരം നല്‍കി. എന്തെങ്കിലും വിട്ടുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് രാഹുല്‍ മാതാപിതാക്കളുമായി സംസാരിപ്പിച്ചിരുന്നത്. പിന്നാലെ 20,000 രൂപ അയച്ചു കൊടുക്കുകയും ചെയ്തു.

പിന്നീട് ഈ യുവാക്കളുടെ സുഹൃത്തായ പെണ്‍കുട്ടി തന്നോട് അടുക്കാന്‍ ശ്രമിക്കുകയും നിഷേധിച്ചപ്പോള്‍ ലൈംഗിക ഉപകരണങ്ങളുപയോഗിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ രാഹുലിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. രോഹിത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിക്കെതിരെ കേസെടുക്കാന്‍ പൊലീസിനോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ തയ്യാറായില്ലെന്നും മജിസ്‌ട്രേറ്റിനോട് ഇക്കാര്യം പറയരുതെന്ന് അവര്‍ ആവശ്യപ്പെട്ടതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് നിലപാട് മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്തിയതായും യുവതി വ്യക്തമാക്കി. പിന്നീട് കോടതി നിര്‍ദേശ പ്രകാരമാണ് സി.ആര്‍.പി.സി സെക്ഷന്‍ 164 പ്രകാരം പെണ്‍കുട്ടിക്കെതിരെ കാകര്‍ദൂമ ജില്ലാ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News