കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാർത്ഥ്യമാകുന്നു. ഡിസംബര്‍ 9-ന് വിമാനത്താവളം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് ഡി.ജി.സി.എ അനുവദിച്ചിരുന്നു.
2,300 ഏക്കറിൽ മികച്ച ആധുനിക സൗകര്യങ്ങളോടെയാണ് വിമാനത്താവളം ഒരുക്കിയിട്ടുളളത്.
എൽ. ഡി.എഫ് സർക്കാരിന്‍റെ നിശ്ചയദാർഢ്യവും ശ്രമഫലവുമായാണ് കണ്ണൂർ
അന്താരാഷ്ട്ര വിമാനത്താവളം യാഥാർത്ഥ്യമാകുന്നത്.
ഡിസംബര്‍ 9-ന് വിമാനത്താവളം നാടിന് സമർപ്പിക്കും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് കഴിഞ്ഞ ദിവസം ഡി.ജി.സി.എ അനുവദിച്ചിരുന്നു.
അതേ തുടര്‍ന്നാണ് ഉദ്ഘാടന തീയതി തീരുമാനമായത്. 3,050 മീറ്റര്‍ റണ്‍വെയാണ് നിലവിലുള്ളത്. അത് 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചു. 2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്.
യാത്രക്കാര്‍ക്കുളള ടെര്‍മിനല്‍ ബില്‍ഡിംഗിന്‍റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു.
24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിംഗ് മെഷീനുകളും സജ്ജമായി കഴിഞ്ഞു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും.
ഇതിന്‍റെ പുറമെ 4 ഇ-വിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകള്‍ 16 എണ്ണമാണ് സജ്ജമാക്കിയിരിക്കുന്നത്.
6 ഏറോ ബ്രിഡ്ജുകളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുളളത്. ബോയിംഗ് 777 പോലുളള വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുളള സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്.
20 വിമാനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാം. വാഹനപാര്‍ക്കിംഗിന് വിശാലമായ സൗകര്യമുണ്ട്. 700 കാറുകളും 200 ടാക്സികളും 25 ബസ്സുകളും ഒരേ സമയം പാര്‍ക്ക് ചെയ്യാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here