കേന്ദ്രത്തെയും പോക്കറ്റടിക്കുന്ന കള്ളന്‍മാര്‍; കമ്പിളിപ്പുതപ്പും തലയിണയും അടിച്ചു മാറ്റിയ വകയിൽ റെയിൽവേക്ക് നഷ്ടം നാലായിരം കോടി

കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ് എന്ന് പറഞ്ഞ് നിസ്സാരമായി തള്ളാൻ വരട്ടെ,ട്രെയിൻ യാത്രക്കിടെ യാത്രക്കാര്‍ കമ്പിളിയും, പുതപ്പും, തലയണ ഉറയും, ടവ്വലുകളുമുള്‍പ്പടെ അടിച്ചുമാറ്റിയ ഇനത്തില്‍ മാത്രം റെയില്‍വേയുടെ നഷ്ടം 4000 കോടി രൂപയെന്ന് കണക്ക്.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷം, 1.95 ലക്ഷം ടവലുകളും, 81,736 പുതപ്പുകളും, 55,573 തലയിണ ഉറകളും, 5,038 തലയണകളും 7,043 കമ്പിളികളുമാണ് ട്രെയ്‌നുകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്.

ദീര്‍ഘദൂര ട്രെയിനുകളിലെ എസി കോച്ചുകളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ കൊടുക്കുന്ന വസ്തുക്കളാണ് യാത്രക്കാര്‍ മോഷ്ടിക്കുന്നുവെന്നാണ് റെയിൽവേ പറയുന്നത്.

2018 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം 79,350 ടവലുകള്‍ 25,545 ബെഡ്ഷീറ്റുകള്‍, 21,050 തലയണ ഉറകള്‍, 2,150 തലയണകള്‍, 2,065 പുതപ്പുകള്‍ എന്നിവ മോഷണം പോയി. ഈ ആറുമാസത്തിനിടെ ശരാശരി 62 ലക്ഷം രൂപയുടെ വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News