അവസാനകാലത്ത് കൊച്ചിയിലേക്ക് ക്ഷണിച്ചിട്ടും മണി വരാന്‍ മടിച്ചു: വിനയന്‍

സിനിമയില്‍ തനിക്കവിലക്കുകള്‍ ഉണ്ടായിരുന്നപ്പോ‍ഴും മണിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് സംവിധായകന്‍ വിനയന്‍.

കലാഭവന്‍ മണി മധ്യപാനത്തിനടിമയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. സിനിമാ മേഖലയില്‍നിന്നുള്ളവര്‍ തന്നെയാണ് ഇത് പറഞ്ഞ് പരത്തിയതെന്നും വിനയന്‍ പറഞ്ഞു.

ഈ പ്രചാരണങ്ങള്‍ നടക്കുന്ന സമയത്ത് താന്‍ മണിയെ വിളിച്ച് സംസാരിച്ചിരുന്നു. കൊട്ടിയിലേക്ക് താമസം മാറാന്‍ താന്‍ മണിയോട് ആവശ്യപ്പെട്ടു.

പക്ഷെ മണി അതിന് താല്‍പര്യപ്പെട്ടില്ല. താന്‍ കൊച്ചിയിലേക്ക് വന്നാല്‍ തനിക്ക് സ്കോച്ചും ഫൈവ്സ്റ്റാര്‍ സൗകര്യവും ഒരുക്കിത്തരാന്‍ ആളുകളുണ്ടാവും പക്ഷെ സിനിമയിലെ എന്‍റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഗണിക്കുന്ന രീതി എനിക്ക് അംഗീകരിക്കാന്‍ ക‍ഴിയില്ല.

ഞാൻ ചാലക്കുടിയിൽ പോകും, അവിടെ എന്നോടൊപ്പം മണ്ണുവാരിയും ഓട്ടോ ഓടിച്ചും കഴിഞ്ഞവരുണ്ട്. അവർക്ക് ഞാനൊരു 500 രൂപ കൊടുത്താൽ അവരെന്നെ പുകഴ്ത്തി പറയും.

ഞങ്ങളൊരുമിച്ചൊരു ബിയറടിക്കും, പാട്ടുപാടും. അതെനിക്കൊരു സുഖമാണ് സാര്‍..’ എന്നായിരുന്നു മറുപടി. എങ്കിലും തന്റെ വാക്കുകൾ കേട്ട് കലാഭവൻ മണി കൊച്ചിയിലേക്ക് താമസം മാറ്റാൻ ആലോചിച്ചിരുന്നുവെന്നും വിനയൻ പറഞ്ഞു.

സിനിമയിൽ നിന്ന് അകന്ന്, സുഹൃത്തുക്കളുമായി മദ്യപാനത്തോട് താൽപര്യം കാട്ടി മണി മാറാൻ തുടങ്ങുന്ന സമയവും ‘ചാലക്കുടിക്കാരൻ ചങ്ങാതി’യിൽ കാണിച്ചിട്ടുണ്ട്.

ഈ അവസരത്തിൽ ഒരു കഥാപാത്രം മണിയുടെ കഥാപാത്രത്തോട് ചാലക്കുടിയിൽ നിന്നും മാറി കൊച്ചിയിലേക്ക് വരാൻ ആവശ്യപ്പെടുന്നുണ്ട്.

‘ആലോചിക്കാം സർ..’ എന്നുള്ള മറുപടിയിലൂടെ ആ രംഗം അവിടെ അവസാനിക്കുന്നു. എന്നാൽ ജീവിതത്തിൽ ഇതേ സന്ദർഭത്തിൽ മണി പറഞ്ഞത് മറ്റൊരു കാര്യമായിരുന്നു. അത് ആദ്യമായി വെളിപ്പെടുത്തുകയായിരുന്നു വിനയന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News