താനൂരിലെ ഗൃഹനാഥന്റെ കൊലപാതകം; ഗൾഫിലേക്കു കടന്ന പ്രതി കീഴടങ്ങി

താനൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിൽ താനൂർ ഓമറ്റപ്പുഴ സ്വദേശി ബഷീർ (40) കീഴടങ്ങി. താനൂർ അഞ്ചുടിയിൽ മൽസ്യത്തൊഴിലാളിയായ പൗറകത്ത് സവാദ് (40) ആണ് കൊല്ലപ്പെട്ടത്. സവാദിന്റെ ഭാര്യ സൗജത്ത് (27), സഹായി സുഫിയാൻ (21) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകത്തിനുശേഷം ബഷീർ ദുബായിലേക്കു കടന്നിരുന്നു. ഇയാളെ തിരിച്ചെത്തിക്കാൻ നടപടി തുടങ്ങിയതായി പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഷാർജയിൽനിന്നു െചന്നൈ വിമാനത്താവളത്തിലെത്തിയ ബഷീർ അവിടെനിന്നു ട്രെയിനിൽ താനൂരിലെത്തി സിഐ മുൻപാകെ കീഴടങ്ങുകയായിരുന്നു.

ബഷീറിനൊപ്പം ജീവിക്കാനാണു സവാദിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് സൗജത്ത് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News