കുവൈറ്റില്‍ ഒരു മാസത്തിൽ കുറഞ്ഞ കാലാവധിയുള്ള മരുന്നുകൾ വിൽക്കാൻ പാടില്ലെന്ന്കുവൈറ്റ് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് വില്പനക്കുള്ള മരുന്നുകൾക്ക് കാലാവധി അവശേഷിയ്ക്കാൻ ഒരു മാസത്തിൽ കുറവാണെങ്കിൽ വില്പന നടത്താൻ പാടില്ലെന്ന്കുവൈറ്റ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇത്തരം മരുന്നുകൾ രോഗികൾക്ക് നൽകരുതെന്നും വിപണയിൽ നിന്നും പിൻവലിക്കാനും മന്ത്രാലയം നിർദ്ദേശം നൽകി. ജനങ്ങളുടെ ആരോഗ്യ പരിപാലന കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ശ്രദ്ധ കുറവ് ഉണ്ടാകാൻ പാടില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും മന്ത്രാലയം അറിയിച്ചു.
ദീർഘകാല ചികിത്സയും മരുന്നും ആവശ്യമുള്ള രോഗങ്ങളായ ആസ്ത്മ, ഡയബറ്റിസ്
തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ ഒരു നിശ്ചിത കാലത്തേക്ക് ഒന്നിച്ചു നൽകുന്നതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here