കാട്ടാക്കടയിൽ വിദ്യാർത്ഥിക്ക് ആർഎസ്എസ് ഗുണ്ടകളുടെ ക്രൂര മർദ്ധനം; മർദ്ധനമേറ്റ പ്ലസ്ടു വിദ്യാർത്ഥിയായ സെയിഫ് മുഹമ്മദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ വിദ്യാർത്ഥിക്ക് ആർഎസ്എസ് ഗുണ്ടകളുടെ ക്രൂര മർദ്ധനം. മർദ്ധനമേറ്റ പ്ലസ്ടു വിദ്യാർത്ഥിയായ സെയിഫ് മുഹമ്മദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാട്ടാക്കട അമ്പലത്തിൻകാല അശേകൻ വധക്കേസിലെ പ്രതികളാണ് മർദ്ധിച്ചതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ്.മർദ്ധനത്തിന്‍റെ സിസിടവി ദൃശ്യങ്ങൾ പീപ്പിൾ ടി വിക്ക്.

ഇന്ന് വൈകുന്നേരം 3.30ന് കാട്ടക്കട ബസ് സ്റ്റാന്‍റിൽ വച്ചാണ് വിദ്യാർത്ഥിയായ സെയിഫ് മുഹമ്മദിനെ മൂന്നങ്ക ആർ എസ് എസ സംഘം വളഞ്ഞിട്ട് മർദ്ധിച്ചത്.

ക്രൂരമായി മർദ്ധിക്കുകയും കത്തികാട്ടി ഭീഷണിപെടുത്തുകയും കെട്ടിടത്തിന് മുകളിൽ നിന്ന് താ‍ഴെ ഇട്ട് കൊല്ലാൻ ശ്രമിച്ചന്നും സെയിഫ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള സെയിഫ് പറഞ്ഞ കാര്യം വ്യകതമാണ്.

എന്നാൽ തന്നെ എന്തിനാണ് ഇവർ മർദ്ദിച്ചതെന്ന് സെയിഫിന് അറിയില്ല. മർദ്ധനത്തിൽ ഗുരുതരമായി പരക്കേക്കേറ്റ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെയ്യാർ ഡാം ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയും എസ് എഫ് എൈ പ്രവർത്തകനാണ് സെയിഫ് മുഹമ്മദ്.

മർദ്ദിച്ചവർ കാട്ടാക്കട അമ്പലത്തിൻ കാല അശോകൻ വധക്കേസിലെ പ്രതികളായ ശേബിൻ,സുന്ദരന ബിനു എന്നിവരാണെന്നും ഇവരെ ഉടൻ പിടികൂടുമെന്നും കാട്ടാക്കട പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here