ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച രണ്ടാമത് ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും . ആദ്യ റിമാന്റ് കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് .ഫ്രാങ്കോ ജാമ്യഹർജിയുമായി ഇന്നലെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത് .
കേസിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും പുർത്തിയായെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നു മാണ് ഹർജിയിലെ ആവശ്യം .ഇതുവരെ അന്വേഷണവുമായി സഹകരിച്ചെന്നും തുടർന്നും സഹകരിക്കാമെന്നും ഹർജിയിലുണ്ട് . കോടതി നിർദേശിക്കുന്ന ഏത് വ്യവസ്ഥയും
പാലിക്കാമെന്നും ബിഷപ്പ് ഹർജിയിൽ ഉറപ്പു നൽകുന്നുണ്ട് .
ഒരാഴ്ച മുൻപ് ഇതേ ആവശ്യവുമായി ബിഷപ്പ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യാപേക്ഷ തള്ളുകയായിരുന്നു . അന്വേഷണം പ്രഥമിക ഘട്ടത്തിലായതിനാൽ പൊലീസിനു സമയം നൽകേണ്ടതുണ്ടന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടന്നും ചുണ്ടിക്കാട്ടിയാണ് ആദ്യ ജാമ്യാപേക്ഷ കോടതി തള്ളിയത് .
പാല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻറ് ചെയ്തതിനെ തുടർന്ന് ബിഷപ്പ് ഫ്രാങ്കോ ഇപ്പോൾ പാല സബ് ജയിലിൽ തടവിലാണ് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here