തനിക്കെതിരെ മി ടൂ ക്യാമ്പയിനിലൂടെ വന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് നടനും എം എൽ എയുമായ മുകേഷ്. ആരോപണമുന്നയിച്ച ടെസ് ജോസഫിനെ അറിയില്ലെന്നും മീടു ക്യാമ്പയിനെ പിന്തുണക്കുന്ന ആളാണ് താനെന്നും മുകേഷ് പറഞ്ഞു.
മാനനഷ്ടത്തിന് പരാതി നൽകുന്ന കാര്യം പാർട്ടിയുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് താൻ ടെസ് ജേസഫ് എന്ന പെണ്‍കുട്ടിയാട് ഫോണിൽ മോശമായി പെരുമാറി എന്ന ആരോപണം തെറ്റാണ്. മി ടൂ ക്യാമ്പയിനിലൂടെ പത്തൊമ്പത് വർഷം മുമ്പത്തെ കാര്യമാണ് പെണ്‍കുട്ടി ആരോപിക്കുന്നത്.
അക്കാര്യത്തെ കുറിച്ച് ഒാർത്തെടുക്കാൻ കഴിയുന്നില്ലെന്നും മുകേഷ് പറഞ്ഞു.തന്‍റെ പേരിൽ മറ്റാരെങ്കിലുമാണോ വിളിച്ചതെന്നും തനിക്കറിയില്ലെന്നും മുകേഷ് കൂട്ടിചേർത്തു.
തനിക്കെതിരെ ഉണ്ടായ ആരോപണത്തിൽ പാർട്ടിയുമായി ചർച്ച ചെയ്ത് മാന നഷ്ടത്തിന് പരാതി നൽകുന്ന കാര്യം പരിഗണിക്കുമെന്നും മീ ടു ക്യാമ്പയിനെ താൻ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താനും കുടുബവും കലാപരമായി ജീവിച്ചു വന്നവരാണ് ഇതുവരെ ആരോേടും മോശമായ രീതിയിൽ പെരുമാറിയിട്ടില്ലെന്നും കലാരംഗത്തേക്ക് കൂടുതൽ പെണ്‍കുട്ടികൾ വരണമെന്നാണ് താൻ ആഗ്രഹിക്കുന്നുവെന്നും മുകേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുകേഷ് ഫോണിൽ തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായ് ടെസ് ജോസഫ് എന്ന സ്ത്രീ മീ ടു ക്യാമ്പയിനിലൂടെ രംഗത്ത് വന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here