ലൈംഗീകാരോപണം; എം.ജെ അക്ബര്‍ രാജിവയ്ക്കാന്‍ സാധ്യത; ഇന്ന് രാത്രിയില്‍ ദില്ലിയിലെത്തുന്ന അക്ബര്‍ മോദിയെ കാണും; അക്ബര്‍ മന്ത്രിസഭയില്‍ തുടരുന്നതിന് ന്യായീകരണമില്ലെന്ന് സിപിഐഎം

ദില്ലി: വിദേശ പര്യടനം റദാക്കി മടങ്ങാന്‍ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി എം.ജെ അക്ബറിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഏഴാമത്തെ വനിതാ മാധ്യമപ്രവര്‍ത്തകയും അക്ബറില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതോടെയാണ് രാജി വയ്പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെന്നാണ് വിവരങ്ങള്‍. അക്ബര്‍ മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

ഫോഴ്‌സ് മാഗസീന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഗസാല വഹാബിന്റെ വെളിപ്പെടുത്തല്‍ അക്ബര്‍ നടത്തിയ ലൈഗിക അതിക്രമത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നു. ആറോളം വനിതാ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത് ലൈഗിക ചുവയോടെ പെരുമാറി എന്ന് മാത്രമാണ്. പക്ഷെ ഗസാല വഹാബിനാകട്ടെ അക്ബറില്‍ നിന്നും ലൈഗിക അതിക്രമം തന്നെ നേരിടേണ്ടി വന്നു.

അക്ബര്‍ എഡിറ്ററായിരിക്കെ ക്യാമ്പില്‍ മുറിയില്‍ ശാരീരിക ഉപദ്രവം നടത്തി. വസ്ത്രത്തിനുള്ളില്‍ കൈയ്യിട്ട് പല തവണ ശാരീരിക ബന്ധത്തിന് ശ്രമിച്ചു. ഈ വെളിപ്പെടുത്തല്‍ വന്നതോടെ അക്ബറിനെ ഇനി സംരക്ഷിക്കണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

നൈജീരിയില്‍ ഇന്ത്യന്‍ പ്രതിനിധിയായി പര്യടനത്തിലുള്ള വിദേശകാര്യ സഹമന്ത്രിയോട് യാത്ര വെട്ടിചുരുക്കി മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നേരത്തെ നിശ്ചയിച്ചത് പ്രകാരമാണെങ്കില്‍ വെള്ളിയാഴ്ച്ച എത്തിയാല്‍ മാതി. ഇന്ന് രാത്രിയോടെ ദില്ലിയിലെത്തുന്ന അക്ബര്‍ പ്രധാനമന്ത്രിയെ കാണും. തുടര്‍ന്ന് രാജി വയ്ക്കുമെന്നാണ് സൂചന.

മോദി സര്‍ക്കാരില്‍ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി ലൈഗിക ആരോപണത്തെ തുടര്‍ന്ന് രാജിയിലേയ്ക്ക് നീങ്ങുന്നത്. അക്ബര്‍ മന്ത്രിസഭയില്‍ തുടരുന്നതിന് ന്യായീകരണമില്ലെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ ചൂണ്ടികാട്ടി. ഏത്രയും വേഗം സഹമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News