മദ്യലഹരിയില്‍ താമസസ്ഥലത്തും പൊതുഇടങ്ങളിലും അക്രമങ്ങളും ആഭാസത്തരങ്ങളും കാട്ടുന്നവരേറെയാണ്. അവരില്‍ നിന്ന് വ്യത്യസ്തരായിരുന്നു ശ്രീലങ്കയില്‍ മധുവിധു ആഘോഷത്തിനെത്തിയ ബ്രട്ടീഷ് ദമ്പതികൾ.
ലണ്ടൻ സ്വദേശികളായ ജിന ലയോണ്‍സും മാർക്ക് ലീയുമാണ് മദ്യലഹരിയിൽ അൽപ്പം സാഹസം കാട്ടിയത്. സമൂഹ മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇവരുടെ സാഹസം വൈറലാവുകയും ചെയ്തു.
ടി വി പ്രൊഡ്യൂസറായ ജിന ലയോണ്‍സും സെയില്‍സ് ഡയറക്ടറായ മാര്‍ക്ക് ലീയും ജൂണിലാണ് വിവാഹിതരായത്. ഹണിമൂണ്‍ ആഘോഷത്തിനായി ഇരുവരും എത്തിയത് ശ്രീലങ്കയിലായിരുന്നു. പകല്‍സമയത്തെ കടല്‍ത്തീര ആഘോഷങ്ങള്‍ക്ക് ശേഷം ഹോട്ടലില്‍ മടങ്ങിയെത്തയ ഇരുവരും ഡിന്നറിനൊപ്പം മദ്യവും കഴിക്കാന്‍ തുടങ്ങി.
12 പെഗ് റം അകത്തുചെന്നപ്പോഴാണ് എന്തുകൊണ്ട് ഈ ഹോട്ടല്‍ തന്നെ വിലയ്ക്ക് വാങ്ങിക്കൂട എന്ന ഭ്രാന്തന്‍ ആശയം മാര്‍ക്കിന്‍റെ മനസിലുദിച്ചത്. കെട്ടുവിടുന്നതിന് മുമ്പ് തന്നെ ഹോട്ടലുടമയെ കണ്ട് സംസാരിച്ച ഇരുവുരം ഡീലുറപ്പിക്കുകയും ചെയ്തു.
പിറ്റേന്ന് മദ്യലഹരി വിട്ടപ്പോഴാണ് തലേന്ന് രാത്രിയില്‍ ഹോട്ടല്‍ വാങ്ങിയ കഥ ഇരുവരുമോര്‍ത്തത്. പക്ഷേ മദ്യത്തെ പഴിചാരി ഇടപാടില്‍ന നിന്ന് പിന്മാറാന്‍ ഇരുവരും തയ്യാറായില്ല. സ്വബോധത്തോടെ ഹോട്ടലുടമയുമായി വീണ്ടും സംസാരിച്ച ഇരുവരും മൂന്നു വർഷത്തെ ഉടമസ്ഥാവകാശ കരാറിൽ 29 ലക്ഷം രൂപയ്ക്ക് ഹോട്ടൽ വാങ്ങാന്‍ തീരുമാനിച്ചു.
ആദ്യ ഗഡു എന്ന നിലയില്‍ പകുതി തുക (പതിനാലര ലക്ഷം രൂപ) ഉടമയ്ക്ക് കൈമാറുകയും ചെയ്തു. കരാറനുസരിച്ച് ബാക്കി തുക നല്‍കേണ്ടത് അടുത്ത വര്‍ഷം മാര്‍ച്ചിലാണ്. ഹണിമൂണിനിടെ മദ്യലഹരിയില്‍ ഹോട്ടല്‍ വാങ്ങിയ ഈ കമിതാക്കളെ വിഡ്ഢികളെന്നാണ് മാതാപിതാക്കളും സുഹൃത്തുക്കളും വിശേഷിപ്പിച്ചത്.
എന്തായാലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജിന ലയോണ്‍സും മാര്‍ക്ക് ലീയും. ആറ് ലക്ഷത്തോളം രൂപ മുടക്കി മോടിപിടിപ്പിച്ച ഹോട്ടല്‍ കഴിഞ്ഞ ദിവസം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. 7 കിടപ്പുമുറികളുള്ള ഹോട്ടലില്‍ നിന്ന് പ്രതീക്ഷിച്ചതിലേറെ ബിസിനസ് കിട്ടിയ സന്തോഷത്തിലാണ് ഇരുവരും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here