ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി. സതീദേവിയെ ചാനൽ ചർച്ചക്കിടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ചാനൽ ചർച്ചയിൽ സ്വന്തം അഭിപ്രായം പറഞ്ഞതിനാണ് പി. സതീദേവിയെ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ ഭീഷണിപ്പെടുത്തിയത്. അഭിപ്രായം പറയുന്ന സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം അക്രമങ്ങൾ അപലപനീയമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫെയ്ൻ പറഞ്ഞു.
സ്ത്രീകൾ തുറന്ന് സംസാരിക്കണമെന്നാണ് വനിതാ കമ്മീഷന്‍റെ നിലപാട്. സ്ത്രീകളുടെ ജനാധിപത്യപരമായ അഭിപ്രായങ്ങൾക്ക് കൂച്ചുവിലങ്ങ് ഇടേണ്ടതില്ല.അതവരുടെ അവകാശമാണ്.
ഇത്തരം ഭീഷണികൾ ഗൗരവമായി കാണേണ്ടതാണെന്നും കേസിന്‍റെ തുടർനടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്നും എം സി ജോസഫെയ്ൻ പ്രസ്താവനയിൽ വ്യക്തമാക്കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here