ഡബ്ലുസിസിയുടെ ഫേസ്ബുക്ക് പേജില്‍ സെെബര്‍ അതിക്രമം രൂക്ഷം

നടിമാര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം.അമ്മ നേതൃത്വത്തിനെതിരെ ഇന്നലെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ ഡബ്ലൂസിസി അംഗങ്ങളായ നടികള്‍ക്കാണ് അശ്ലീലവാക്കുകളാല്‍ അധിക്ഷേപം നേരിടേണ്ടി വന്നത്.

ഡബ്ലൂ.സി.സിയുടെ ഫെയ്സ്ബുക്ക് പേജിലാണ് താരങ്ങളുടെ ആരാധകര്‍ എന്ന പേരില്‍ നടിമാരെ അപമാനിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് നാലിനാണ് ഡബ്ലൂസിസി അംഗങ്ങളായ രേവതി ,പാര്‍വ്വതി,പത്മപ്രിയ എന്നിവരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ ഉള്‍പ്പടെ നേതൃത്വത്തിലുള്ളവര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു നടിമാര്‍ സംസാരിച്ചത്.വാര്‍ത്താ സമ്മേളനം WCC യുടെ ഫെയ്സ് ബുക്ക് പേജില്‍ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു.ഇതിനടിയിലാണ് അശ്ലീലകരമായ കമന്‍റുകള്‍ ചിലര്‍ പോസ്റ്റ് ചെയ്തത്.രേവതി,പാര്‍വ്വതി എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു അധിക്ഷേപങ്ങള്‍.

ഇവരില്‍ പലര്‍ക്കും സിനിമയില്ലാതിരിക്കുകയാണെന്നും വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ വന്ന് പ്രശസ്തി നേടാനാണ് വാര്‍ത്താസമ്മേളനം നടത്തിയത് എന്നായിരുന്നു ഒരു കമന്‍റ്.പാര്‍വ്വതിയുടെ പുതിയ സിനിമ തിയ്യറ്ററില്‍ വരുമ്പോള്‍ അന്ന് മറുപടി പറയാം എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.

പുറത്ത് പറയാന്‍ പറ്റാത്ത തെറിവിളികളായിരുന്നു കമന്‍റുകളില്‍ ഭൂരിഭാഗവും.താരങ്ങളുടെ ആരാധകര്‍ എന്ന പേരിലായിരുന്നു അധിക്ഷേപങ്ങള്‍.ഇതിനെതിരെ ഡബ്ലൂസിസി നിയമ നടപടിയിലേക്ക് നീങ്ങുമെന്നാണ് സൂചന.അതേ സമയം പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം മറച്ചുവെച്ചുവെന്ന് ചൂണ്ടിക്കാട്ടി നടി രേവതിക്കെതിരെ കൊച്ചി സെന്‍ട്രല്‍ പോലീസില്‍ പരാതി ലഭിച്ചു.ആലുവ സ്വദേശി ജിയാസ് ജമാലായിരുന്നു പരാതിക്കാരന്‍.

ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് 17 വയസ്സുകാരിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് രേവതി സൂചിപ്പിച്ചത്.എന്നാല്‍ 25 വര്‍ഷം മുന്‍പുണ്ടായ സംഭവത്തെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടില്ലെന്നും വിശദീകരിച്ച് രേവതി വാര്‍ത്താക്കുറിപ്പിറക്കി.

അന്നു രാത്രി പെണ്‍കുട്ടി തന്‍റെ മുറിയില്‍ വരികയും ഒരാള്‍ വാതിലില്‍ മുട്ടുന്നുണ്ടെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.തുടര്‍ന്ന് പെണ്‍കുട്ടിയെ തന്‍റെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും സിനിമയിലെ അരക്ഷിതാവസ്ഥ ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നും രേവതി വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News