അയ്യപ്പഭക്തന്‍മാര്‍ മാന്യമായി പെരുമാറി; അസഭ്യം പറഞ്ഞ് ആക്രമിച്ചത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാറിന്റെ സംഘടിതആക്രമണം.

ബസിനകത്തുണ്ടായിരുന്ന അയ്യപ്പഭക്തന്‍മാര്‍ മാന്യമായി പെരുമാറിയപ്പോള്‍ നിലയ്ക്കല്‍ മേഖലയില്‍ തമ്പടിച്ച ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് മിനിട്ട്‌സ് റിപ്പോര്‍ട്ടര്‍ സരിത ബാലന്‍ പറയുന്നു.

ബസിനുള്ളില്‍ നിന്ന തന്നെ കണ്ടതോടെ സംഘം ഇരച്ച്കയറി അസഭ്യവര്‍ഷം നടത്തിയെന്നും ബലംപ്രയോഗിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടെന്നും സരിത പറഞ്ഞു.

പമ്പയിലേക്കുള്ള യാത്രാമധ്യേയാണ് സരിതയ്ക്കു നേരെ ആക്രമണമുണ്ടായത്.

സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമി, റിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്ന, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ മൗഷ്മി എന്നിവര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

റിപ്പബ്ലിക് ടിവിയുടെയും ന്യൂസ് 18ന്റെയും വാഹനങ്ങളും അക്രമികള്‍ തല്ലിത്തകര്‍ത്തു. റിപ്പോര്‍ട്ട് ചാനലിന്റെ മാധ്യമപ്രവര്‍ത്തകന് നേരെയും കയ്യേറ്റശ്രമമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here