നിലയ്ക്കലെ പൊലീസ് ആക്ഷന് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥരുടെ ജാതിയും മതവും എടുത്ത് പറഞ്ഞ് കൊണ്ടാണ് പി എസ് ശ്രീധരൻപിള്ള രംഗത്തെത്തിയത്.
ഇന്നലെ നടന്ന പോലീസ് ആക്ഷൻ ലീഡ് ചെയ്തത് അഹിന്ദുവായ ഉദ്യോഗസ്ഥനാണെന്നും നേതൃത്വം അയാൾ അയ്യപ്പൻറെ ഫോട്ടോ വലിച്ചെറിഞ്ഞു എന്നും പിഎസ് ശ്രീധരൻ പിള്ള ആരോപിച്ചു .
എന്നാൽ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെ ലക്ഷ്യമിട്ടാണ് പി എസ് ശ്രീധരൻ പിള്ള ആരോപണം ഉന്നയിച്ചത്.
എന്നാൽ പോലീസ് നടപടികൾക്ക് നേതൃത്വം നൽകിയത് തെക്കൻ മേഖലാ എഡിജിപി ആയ അനിൽ കാന്ത് ആണെന്നിരിക്കെ വസ്തുതാവിരുദ്ധമായ പരാമർശമാണ് പിഎസ് ശ്രീധരൻ പിള്ളയുടെ ഭാഗത്തുനിന്നുണ്ടായത്.
ശ്രീധരൻ പിള്ള ഇതും ഇതിനപ്പുറവും പറയുമെന്നായിരുന്നു മന്ത്രി കടകം പള്ളി പ്രതികരിച്ചത്
ശ്രീധരൻപിള്ളയുടെ പ്രസ്താവനക്ക് പിന്നാലെ ഐജി മനോജ് എബ്രഹാമിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്താനാണ് ശബരിമല കർമ സമിതിയുടെ തീരുമാനം.
സ്ത്രീകളുടെ നേതൃത്വത്തിലായിരിക്കും മാർച്ച് നടത്തുക .ആർഎസ്എസ് നേരിട്ട് നിയന്ത്രിക്കുന്ന സംഘടനയാണ് ശബരിമല കർമസമിതി.
കേരളത്തിന്റെ തന്നെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മതം പറഞ്ഞ് ആക്രമണം ഉണ്ടാകുന്നത്.
പൊതുവിൽ മൃദുഭാഷിയായ ശ്രീധരൻപിള്ളയുടെ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങളിലും ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here