സന്നിധാനം> ‘നിങ്ങളെ ഉപദ്രവിക്കാനല്ല ഞങ്ങൾ വന്നിട്ടുള്ളത്. നിയമം നടപ്പാക്കാനാണ്. നിങ്ങളുടെ വാദത്തിന് ആചാരത്തിന്റെ പിൻബലം മാത്രമെയുള്ളു. ഞങ്ങൾക്ക് നിയമം പാലിക്കണം. അതിനുള്ള ബാധ്യതയുണ്ട്. ഞാനും വിശ്വാസിയാണ് .’ സന്നിധാനത്ത് തടിച്ചുകുടിയ പ്രതിഷേധക്കാരോട് ഐ ജി ശ്രീജിത്ത് പറഞ്ഞു.
നിയമം നടപ്പാക്കാൻ പൊലീസിന് ബാധ്യതയുണ്ട്. അതിനനുവദിക്കണമെന്നും തടിച്ചുകൂടിയവർ പിരിഞ്ഞുപോകണമെന്നും ഐ ജി ആവശ്യപ്പെട്ടു.
രാവിലെ മലകയറി തുടങ്ങിയ ആന്ധ്രയിൽനിന്നുള്ള മാധ്യമപ്രർവത്തക കവിതയേയും എറണാകുളം സ്വദേശിനിയേയും സുരക്ഷയൊരുക്കി നടപന്തലിനടുത്തേക്ക് എത്തിച്ചശേഷമാണ് ഐജി പ്രതിഷേധക്കാരോട് സംസാരിച്ചത്. വളരെ പക്വതയാർന്ന രീതിയിലാണ് ഐ ജി നിലപാടറിയിച്ചത്.
നിങ്ങൾ നാമം ജപിക്കുന്നുവെങ്കിൽ അതായിക്കൊള്ളൂവെന്നും ഐ ജി പറഞ്ഞു. സുരക്ഷാ കവചം അഴിച്ചുവെച്ചാണ് ഐജി പ്രതിഷേധക്കാരോട് സംസാരിച്ചത്. എന്നാൽ പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here