മീടുവില്‍ കുടുങ്ങി ത്യാഗരാജനും; അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് പ്രതിക

ചെന്നൈ: മീടുവില്‍ കുടുങ്ങി നടനും സംവിധായകനുമായ ത്യാഗരാജനും.

വനിതാ ഫോട്ടോഗ്രാഫര്‍ പ്രതിക മേനോനാണ് ത്യാഗരാജനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതിയുടെ ആരോപണം.

ത്യാഗരാജന്‍ സംവിധാനം ചെയ്ത ‘പൊന്നാര്‍ ശങ്കര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ്  ലൊക്കേഷനില്‍ വച്ചാണ് തനിക്ക് ത്യാഗരാജനില്‍ നിന്നും മോശം അനുഭവം ഉണ്ടായതെന്നും പ്രതിക ആരോപിക്കുന്നു.

ഒരു ദിവസം രാത്രി മുഴുവന്‍ താന്‍ താമസിക്കുന്ന മുറിയുടെ കതകില്‍ മുട്ടി വിളിച്ച് ശല്യപ്പെടുത്തിയിരുന്നെന്നും നാല് മണി വരെ ഇത് തുടര്‍ന്നെന്നും യുവതി പറയുന്നു.

മറ്റൊരു ദിവസം സെറ്റില്‍ വെച്ച് ജലദോഷം അനുഭവപ്പെട്ട തന്നെ കാണാന്‍ മരുന്നും ബ്രാണ്ടിയുമായാണ് ത്യാഗരാജന്‍ എത്തിയത്. ഇതിനെ എതിര്‍ത്ത തന്നെ പ്രതിഫലം പോലും നല്‍കാതെയാണ് സെറ്റില്‍ നിന്നും പറഞ്ഞയച്ചതെന്നും പ്രതിക ആരോപിക്കുന്നു.

പ്രതിക പറഞ്ഞത് ഇങ്ങനെ:

2010ല്‍ കോളേജ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഫോട്ടോഗ്രാഫിയില്‍ അവസരം തേടുമ്പോഴാണ് പരിചയക്കാരന്റെ ശുപാര്‍ശ വഴി ത്യാഗരാജന്റെ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായത്.

ത്യാഗരാജന്‍ തന്നെ എന്നും അടുത്തുനിര്‍ത്താന്‍ ശ്രമിച്ചു. തായ്‌ലന്‍ഡിലെ യുവതികള്‍ക്കൊപ്പം താന്‍ ചെലവഴിച്ച കാര്യം പറഞ്ഞു.

ഒരുദിവസം രാത്രി മൂന്നുതവണ താന്‍ താമസിക്കുന്ന ഹോട്ടല്‍മുറിയുടെ കതകില്‍ മുട്ടി വിളിച്ചു. പുലര്‍ച്ചെ നാലുമണി വരെ ഇത് തുടര്‍ന്നു. അന്ന് ഞാന്‍ എന്റെ ജീവിതത്തെയും ശരീരത്തെയും ഭയപ്പെട്ടു.

പേടിയകറ്റാന്‍ വേണ്ടി സുഹൃത്തുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു. ഉറങ്ങാന്‍ പോലുമാവാതെയാണ് അടുത്തദിവസം രാവിലെ സെറ്റിലെത്തിയത്.

മുറിയുടെ കതകു തുറക്കാത്തതിനെക്കുറിച്ച് അദ്ദേഹം ചോദിച്ചു. ജലദോഷമുണ്ടായിരുന്ന തനിക്ക് മരുന്നും ബ്രാണ്ടിയുമായാണ് രാത്രി എത്തിയതെന്നാണ് ത്യാഗരാജന്‍ പറഞ്ഞത്. അദ്ദേഹത്തെ ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ ജോലിയുടെ പ്രതിഫലംപോലും നല്‍കാതെ സെറ്റില്‍നിന്ന് പറഞ്ഞുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News