ഉമ്മന്‍ചാണ്ടിക്കും കെ.സി.വേണുഗോപാലിനും എതിരെയുള്ള സരിതയുടെ ലൈംഗികാരോപണ പരാതി ക്രൈം ബ്രാഞ്ചിന്‍റെ പുതിയ സംഘം അന്വേഷിക്കും. സോളാർ കേസ് കേസിന്‍റെ വഴിക്ക് പേകുമെന്നും പരാതി കിട്ടിയതിന്‍റെ പേരിലാണ് കേസെടുത്തതെന്നും ഡി ജി പി ലോക് നാഥ് ബഹ്റ പറഞ്ഞു. എസ് പി അബ്ദുള്‍ കരീമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍ എം പി എന്നിവര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
സരിത എസ് നായര്‍ നല്‍കിയ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്. ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പടെയുള്ള കുറ്റത്തിനും കെ സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്.സരിതയുടെ പരാതി എസ് പി അബ്ദുള്‍ കരീമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
ഉടൻ തന്നെ അന്വേഷണ സംഘം ഉമ്മൻ ചാണ്ടിയുടേയും വേണു ഗോപാലിന്‍റേയും മൊഴി രേഖപ്പെടുത്തും. സോളാര്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, മുന്‍മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സരിത എസ് നായരെ പീഡിപ്പിച്ചതായി പറഞ്ഞിരുന്നു.
ഇതേത്തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ ഉത്തര മേഖലാ എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണ സംഘത്തിന് സരിത എസ് നായര്‍ കഴിഞ്ഞ ദിവസം പ്രത്യേകം പരാതി നല്‍കി.
പരാതിയില്‍ അന്വേഷണ സംഘം നിയമോപദേശം തേടിയതിന് ശേഷമാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രത്യേക അന്വേഷണ സംഘം തന്നെയായിരിക്കും ഈ കേസിന്റെ തുടരന്വേഷണം നടത്തുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here