ഉമ്മന്‍ ചാണ്ടി സരിതയെ പീഡിപ്പിച്ചത് ക്ലിഫ് ഹൗസില്‍ വച്ച്; കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തത് റോസ് ഹൗസില്‍ വച്ച്; എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരായ പീഡന പരാതിയില്‍ സരിത എസ്. നായരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

ഇതിനു ശേഷം ഉമ്മന്‍ ചാണ്ടിയുടെയും വേണുഗോപാലിന്റെയും മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.

ഇതിനിടെ ഉമ്മന്‍ ചാണ്ടിക്കുംവേണുഗോപാലിനുമെതിരായ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നു.

2012ല്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് സരിതയെ പീഡിപ്പിച്ചെന്ന് എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. ബിജു രാധാകൃഷ്ണനുമായുള്ള പ്രശ്‌നങ്ങള്‍ സംസാരിക്കാനാണ് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പോയതെന്നും സരിത നല്‍കിയ മൊഴിയില്‍ പറയുന്നു.

കേന്ദ്രമന്ത്രിയായിരുന്ന കെസി വേണുഗോപാല്‍ റോസ് ഹൗസില്‍ വച്ച് സരിതയെ ബലാത്സംഗം ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായിരുന്നു റോസ് ഹൗസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News