റിയാദ്: ഗള്‍ഫില്‍ ജോലിക്കെത്തിയ മൂന്നു മലയാളികളടക്കം അഞ്ച് ഇന്ത്യക്കാരെ മദ്യത്തില്‍ മയക്കുമരുന്നു കലര്‍ത്തി നില്‍കി ജീവനോടെ കുഴിച്ചു മൂടി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളുടെ വധശിക്ഷ സൗദി നടപ്പിലാക്കി.
കേസില്‍ പ്രതികളായ മൂന്നു പേരുടെ വധശിക്ഷയാണ് കോടതി നടപ്പിലാക്കിയത്. കൊല്ലം ശാസ്താംകോട്ട സ്വദേശി ഷാജഹാൻ, കിളിമാനൂർ സ്വദേശി അബ്ദുൾ കാദർ സലിം, കൽക്കുളം സ്വദേശി ലാസർ, കൊല്ലം കണ്ണനല്ലൂർ സ്വദേശി ഷെയ്ഖ്, കന്യാകുമാരി സ്വദേശി ബീഷീർ എന്നിവരാണ് കൊല്ലപ്പെട്ടത്.
കേസിലെ പ്രതികളായ യൂസഫ് ഹസൻ മുത്വവ്വ, അമ്മാർ അലി അൽ ദഹീം, മുർതദ ബിൻ മുഹമ്മദ് മൂസാ എന്നീ സ്വദേശികളെയാണ് ഖത്തീഫിൽ വധശിക്ഷക്ക് വിധേയമാക്കിയത്.
കൃഷിയിടത്തിൽ പെെപ്പിടുന്ന സമയത്ത് കുഴിച്ചു മൂടിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സംഭവം പുറത്താകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here