തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട ഹർജി ഇന്നു ഹൈക്കോടതി പരിഗണിക്കും. എംപി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മിച്ചത് തോമസ് ചാണ്ടിയുടെ റിസോർട്ടിന് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഇതു റദ്ദാക്കണമെന്നാണ് തോമസ് ചാണ്ടിയുടെ കന്പനിയുടെ ആവശ്യം. തോമസ് ചാണ്ടി സമർപ്പിച്ച ഹർജിയിൽ അപാകത ഉണ്ടെന്നു കഴിഞ്ഞ വാദത്തിനിടെ കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഹർജി മടക്കി നൽകിയിരുന്നു. അനുബന്ധ രേഖകൾ,പേജ് നമ്പറുകൾ എന്നിവയിലെ സാങ്കേതിക പിഴവ് മൂലമാണ് ജസ്റ്റിസ് സുധീന്ദ്ര കുമാർ ഹർജി മടക്കിയത്. അപാകത തീർത്ത ഹർജിയാണ് ഇന്നു ഹൈകോടതി പരിഗണിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here