ദില്ലി: മദ്രസാ വിദ്യാര്‍ഥിയെ ഡല്‍ഹിയില്‍ അടിച്ചു കൊന്നു. ദസ് ഉള്‍ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥിയായ ഹരിയാന സ്വദേശി മുഹമ്മദ് അസീം എന്ന എട്ടു വയസുകാരനാണ് കൊല്ലപ്പെട്ടത്.
ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ടുണ്ടായ, തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോർട്ട്. മദ്രസയ്ക്ക് സമീപത്തുള്ള സ്ഥലത്ത് സമീപ പ്രദേശത്തെ കുട്ടികള്‍ ചേര്‍ന്ന് ക്രിക്കറ്റ് കളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നില നിന്നിരുന്നു.
തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മദ്രസയിലേക്ക് കുട്ടികള്‍ മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മുഹമ്മദ് അസീമിനെ കുട്ടികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. അവശയായി വീണ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. സംഭവത്തില്‍ പൊലീസ് ആരേയും പിടികൂടിയിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here