15 വർഷങ്ങൾക്കു മുമ്പ് അഹമ്മദാബാദിൽ വാലന്‍റൈൻസ് ഡേയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭർത്താവ് ബംഗളൂരുവിൽ പിടിയിലായി. അഹമ്മദാബാദ് സ്വദേശി തരുൺ ജിനാരാജ് ആണ് പിടിയിലായത്.
2003 ഫെബ്രുവരി 14 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്നതിനു മുമ്പുതന്നെ ഭാര്യയുടെ അക്കൗണ്ടിലെ 11,000 രൂപ പിൻവലിച്ച ശേഷം ഭാര്യ സജിനിയെ തരുൺ കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിനു ശേഷം ബംഗളൂരുവിലെത്തിയ ഇയാൾ പേരും വിലാസവും മാറ്റി മറ്റൊരു വിവാഹം ചെയ്തു കഴിയുകയായിരുന്നു. 15 വര്‍ഷത്തിനു ശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here