ബാർ കോഴ കേസുമായി ബന്ധപ്പെട്ട് വി.എസ് അച്ചുതാനന്ദനും കെ എം മാണിയും സമർപ്പിച്ച രണ്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന വിജിലൻസ് കോടതി നിർദ്ദേശം റദ്ദാക്കണമെന്നാണ് വി.എസ് അച്ചുതാനന്ദന്റെ ഹർജിയിലെ ആവശ്യം.
തനിക്കെതിരെ തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടും തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് കെ.എം മാണിയുടെ ആവശ്യം. മാണിക്കെതിരെ തെളിവില്ലന്ന വിജിലൻസിന്റെ റിപ്പോർട് തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി മൂന്നാമതും തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു .
തുടരന്വേഷണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ മുൻകൂർ അനുമതി ആവശ്യമില്ലന്നും കേസ് രജിസ്റ്റർ ചെയ്യുമ്പോൾ മുൻകൂർ അനുമതി വ്യവസ്ഥയില്ലെന്നുമാണ് അച്ചുതാനന്ദന്റെ വാദം. കേസിലെ തുടരന്വേഷണം വൈകുകയാണന്നും അച്ചുതാനന്ദൻ ഹർജിയിൽ ആരോപിക്കുന്നു.
തനിക്കെതിരെ തെളിവില്ലന്ന് വിജിലൻസ് ആവർത്തിച്ച് റിപോർട്ട് നൽകിയിട്ടും വിചാരണ കോടതി
തുടരന്വേഷണം നിർദേശിച്ചിരിക്കുകയാണന്നും വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാണ് കെ എം മാണിയുടെ ആവശ്യം.
Get real time update about this post categories directly on your device, subscribe now.