വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചേർത്തല സ്വദേശിയെ അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ചേര്‍ത്തല സ്വദേശിയും 32കാരനുമായ രതീഷിനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രങ്ങളില്‍ ശാന്തിക്കാരനായി ജോലി ചെയ്തിരുന്ന രതീഷ് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. നാല് മാസങ്ങള്‍ക്ക് മുമ്പ് മുനിയറ സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ആദ്യ വിവാഹം മറച്ച് വച്ച് മുനിയറ സ്വദേശിനിയായ യുവതിക്കൊപ്പം താമസിക്കുകയും വിവാഹ വാദ്ഗാനം നല്‍കി രതീഷ് പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ജോലിക്കെന്ന വ്യാജേന രതീഷ് കോട്ടയത്തേക്ക് പോയി.
അവിടെ വെച്ച് മറ്റൊരു യുവതിയുമായി പരിചയത്തിലാകുകയും വിവാഹവാഗ്ദാനം നല്‍കി ഒരുമിച്ച് താമസമാരംഭിക്കുകയും ചെയ്തു. ഇത് മനസ്സിലാക്കിയ മുനിയറ സ്വദേശിനി പരാതിയുമായി പോലീസിനെ സമീപിക്കുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്തെ താമസ സ്ഥലത്ത് നിന്ന് പ്രതി അറസ്റ്റിലായത്. അടിമാലി സിഐ പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here