എസ്എഫ്എെ 16ാം അഖിലേന്ത്യാ സമ്മേളനത്തിന് ഷിംലയില്‍ ഇന്ന് തുടക്കമാകും; ഹിന്ദി മേഖലയിലെ വളര്‍ച്ച അടയാളപ്പെടുത്തി തുടര്‍ച്ചയായി രണ്ടാം സമ്മേളനം

16ാമത് എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഷിംലയില്‍ ഇന്ന് തുടക്കം. ഇതാദ്യമായാണ് ഷിംല എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന് വേദിയാകുന്നത്.

നവംബര്‍ രണ്ട് വരെയാണ് സമ്മേളനം. നാളിതുവരെയുള്ള സംഘടനയുടെ സമരസംഘടനാ പ്രവര്‍ത്തനങ്ങള്‍ സമ്മേളനം പരിശോധിക്കും.

23 സംസ്ഥാനങ്ങളില്‍ നിന്നായി 40 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 655 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. നവംബര്‍ രണ്ടിന് നടക്കുന്ന പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളെ അണിനിരത്തി നടത്തുന്ന പൊതുസമ്മേളം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

ഹിന്ദിമേഖല തുടര്‍ച്ചയായ രണ്ടാം തവണയാണ് എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് വേദിയാകുന്നത്. സമരസംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ എസ് എഫ് ഐ ഈ മേഖലയില്‍ നേടിയെടുത്ത സ്വാധീനത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ് ഷിംലയിലെ അഖിലന്ത്യാ സമ്മേളനം.

നാളെ വൈകുന്നേരം ആരംഭിക്കുന്ന സമ്മേളനം നവംബര്‍ രണ്ട് വരെ നീളും. സമ്മേളനത്തിന് തുടക്കം കുറിച്ച് അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു പതാകയുയര്‍ത്തും.

സമ്മേളനത്തിനുയര്‍ത്താനുള്ള പതാക അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ നാട്ടില്‍ നിന്ന് ഇന്നലെ സമ്മേളനനഗരിയില്‍ എത്തി.

നാളെ ഉദ്ഘാടനസമ്മേളനത്തില്‍ പി സായിനാഥ്, രാംപുനിയാനി, രാംകുമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

31 ന് റിപ്പോര്‍ട്ടിന്മേല്‍ പ്രതിനിധികള്‍ പൊതുചര്‍ച്ച നടത്തും. കഴിഞ്ഞ സിക്കര്‍ സമ്മേളനത്തിന് ശേഷം എസ്എഫ്‌ഐ നടത്തിയ സമരസംഘടനാ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശന സ്വയം വിമര്‍ശനപരമായി പരിശോധിക്കുന്നതായിരിക്കും ചര്‍ച്ചകള്‍.

സമ്മേളനത്തിന്റെ ഭാഗമായി രണ്ട് സെമിനാറുകളും തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ 1 ന് ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി വിക്രം സിംഗ് മറുപടി പറയും.

രണ്ടാം തീയതി പുതിയ ഭാരവാഹികളെയും കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുക്കും. തുടര്‍ന്ന് പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളെ അണിനിരത്തി നടത്തുന്ന പൊതുസമ്മേളം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

23 സംസ്ഥാനങ്ങളില്‍ നിന്നായി 40 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 655 പ്രതിനിധകളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News